Wednesday, August 30, 2017

എഴുത്ത് മനുഷ്യാവസ്ഥകളെ ആവിഷ്കരിക്കണം


എഴുത്തും ജനാധിപത്യവും/പ്രഭാഷണം


സമൂഹം ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഇൗ കാലഘട്ടത്തിൽ എഴുത്തിെൻറ രൂപമെന്തായിരിക്കണം? എഴുത്തിന് ജനാധിപത്യം ആവശ്യമുണ്ടോ? ഫാഷിസത്തെ ചെറുക്കാൻ എഴുത്തുകാർ എന്തുചെയ്യണം?^വിശകലനം


എഴുത്ത് മനുഷ്യാവസ്ഥകളെ 
ആവിഷ്കരിക്കണം



എന്‍.എസ്. മാധവന്‍


എഴുത്തും ജനാധിപത്യവുമെന്നതാണ് ഇന്നത്തെ സെമിനാറിെൻറ വിഷയം.  ഇതില്‍ നിന്ന് ഒരു നിഗൂഢമായ അർഥം ലഭിക്കുന്നുണ്ട്. എഴുത്ത് ജനാധിപത്യകാലത്ത് നല്ലതായിരിക്കും എന്ന സന്ദേശം ഈ വിഷയ വിശദീകരണത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. പക്ഷേ, ചരിത്രം ചൂണ്ടിക്കാണിക്കുന്നത് പലപ്പോഴും സാഹിത്യം ഉണ്ടായിട്ടുള്ളത് ജനാധിപത്യം ഇല്ലാത്ത സമയങ്ങളിലാണെന്നാണ്.  ഗ്രീക്ക് സാഹിത്യം എടുത്താല്‍ ഹോമര്‍, സോേഫാക്ലീസ് തുടങ്ങിയവര്‍ എല്ലാം എഴുതിയിരുന്നത് ഒരു തരത്തിലുള്ള പ്രാകൃത ജനാധിപത്യ വ്യവസ്ഥയിലായിരുന്നു എന്നു കാണാം. അന്നത്തെ ജനാധിപത്യം എന്നു പറഞ്ഞാല്‍ അടിമകളല്ലാത്ത പുരുഷന്മാര്‍ മാത്രം അധികാരനിര്‍ണയത്തില്‍ പങ്കുണ്ടായിരുന്ന പരിമിതമായ ജനാധിപത്യം നിന്നിരുന്ന ഒരു കാലമെന്നാണ്. അത്യുജ്ജ്വലമായ കൃതികള്‍ ആ കാലത്ത് രചിച്ചവരാണ് സോഫോക്ലീസും മറ്റും. ഇന്ത്യയിലേക്ക് വരുകയാണെങ്കില്‍ കാളിദാസന്‍ രാജസദസ്സില്‍ അംഗമായിരുന്നു. റഷ്യയിലേക്ക് പോകുകയാണെങ്കില്‍ റഷ്യന്‍ സാഹിത്യത്തിെൻറ കരുത്ത് എന്ന് തോന്നിക്കുന്ന ദസ്തയേവ്സ്കി, പുഷ്കിന്‍, ടോൾസ്റ്റോയ് തുടങ്ങിയവരെല്ലാം റഷ്യന്‍ വിപ്ലവത്തിന് മുമ്പ് സാര്‍ രാജാക്കന്മാരുടെ അതിക്രൂരമായ ഭരണം നടക്കുന്ന കാലത്താണ് ഈ വിശ്വോത്തര കൃതികളെല്ലാം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലെ തന്നെ ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന് പറയപ്പെടുന്ന ഷേക്സ്പിയര്‍,  അദ്ദേഹം ക്യൂന്‍ എലിസബത്ത് ഒന്നിെൻറ സംരക്ഷണയിലുള്ള എഴുത്തുകാരനായിരുന്നു. കേരളത്തിലേക്ക് വരുകയാണെങ്കില്‍ ഭാഷയുടെ പിതാവ് എന്നു പറയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് ശിഥിലമായിക്കൊണ്ടിരുന്ന, പല നാട്ടുരാജ്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വഴക്കടിച്ചുകൊണ്ടിരുന്ന, ജന്മിത്തം അതിെൻറ മൂര്‍ധന്യാവസ്ഥയിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥ അതിെൻറ തീക്ഷ്ണതയിലും പിടിമുറുക്കിയിരുന്ന ഒരു കാലഘട്ടത്തിലാണ്. ലോകം മുഴുവന്‍ പരിശോധിച്ചുനോക്കിയാല്‍, 19ാം നൂറ്റാണ്ടില്‍ തുടങ്ങുന്ന അമേരിക്കയിലെ ജനാധിപത്യ പാരമ്പര്യത്തിെൻറ തുടക്കമെന്ന എമേഴ്സെൻറ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ നല്ല സാഹിത്യങ്ങള്‍ മിക്കവാറും ഉണ്ടായിട്ടുള്ളത് ജനാധിപത്യകാലത്തല്ല.
എഴുത്തും ജനാധിപത്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്, ജനാധിപത്യത്തിെൻറ ആവശ്യകത എഴുത്തിനുണ്ട് എന്നൊക്കെയുള്ള വാദങ്ങള്‍ ചരിത്രത്തിെൻറ വെളിച്ചത്തില്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ ഇതുമായിട്ടുള്ള അഭേദ്യമായിട്ടുള്ള മറ്റൊരു ബന്ധമുണ്ട്. ഞാന്‍ പറഞ്ഞ എഴുത്തുകാരുടെയെല്ലാം എഴുത്തിന് ശേഷം വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു. റഷ്യയിലെ മഹത്തായ സാഹിത്യ പാരമ്പര്യത്തിന് ശേഷമാണ്, റഷ്യന്‍ വിപ്ലവം ഉണ്ടാകുന്നത്. ഷേക്സ്പിയറിെൻറ കാലത്തിന് ശേഷമാണ്ചാൾസ് രണ്ടാമൻ രാജാവിെൻറ വധത്തിന് ശേഷം ഇംഗ്ലണ്ടിലെ ജനാധിപത്യം ഉദ്ഘോഷിക്കുന്നത്. ലോകത്തിെൻറ വിവിധ രാജ്യങ്ങളില്‍ ജന്മിത്തകാലഘട്ടത്തില്‍ എഴുതിയിരുന്ന വ്യക്തികളുണ്ട്. കേരളത്തിലേക്ക് തിരിച്ചുവരുകയാണെങ്കില്‍ നമുക്ക് ഇവിടെ തുഞ്ചത്ത് എഴുത്തച്ഛനുണ്ടായിരുന്നു. അക്കാലത്ത് മലയാളം രണ്ടോ മൂന്നോ രീതിയിലാണ് എഴുതിയിരുന്നത്. ശ്രേഷ്ഠ മലയാളം ആക്കിയത് വട്ടെഴുത്തിലെഴുതിവരുന്ന മലയാളമാണ്. മലയാള സാഹിത്യത്തിെൻറ വലിയൊരു ഭാഗം അറബി മലയാളത്തിലും കൊച്ചിയിലും മറ്റും ചിന്നതമ്പി അണ്ണാവിയും മറ്റും എഴുതിയ തമിഴ് മലയാളത്തിലും ഇന്നു നിലവിലില്ലാത്ത മലയാളത്തിലും എഴുതിയിരുന്നു. എഴുത്തച്ഛന്‍, ഫോര്‍ട്ടുകൊച്ചിയില്‍ പോർചുഗീസുകാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എതിരായിട്ട് ആദ്യത്തെ ആക്രമണം നടത്തുമ്പോള്‍, കേരളം ജന്മിത്തവ്യവസ്ഥക്ക് കീഴില്‍ ദലിതന്മാരെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ആണ് അധ്യാത്മരാമായണം എഴുതുന്നത്. അതിെൻറ വിപ്ലവകരമായ സന്ദേശമാണ് ഭക്തിപ്രസ്ഥാനം. ദലിതനായാലും ആരായാലും ദൈവത്തെ നേരിട്ടു സമീപിക്കാം എന്നുള്ള ഒരു വിപ്ലവകരമായ സന്ദേശം. ആ സന്ദേശം ജന്മിത്തകാലഘട്ടത്തിലാണ് എഴുതിയതെങ്കിലും അവതരിപ്പിക്കാന്‍ എഴുത്തച്ഛന് കഴിഞ്ഞു. ഇവിടെ കോഴിക്കോട് അതേ സമയത്ത് തന്നെ, അതേ വിദേശ ശക്തികള്‍ക്ക് എതിരായിട്ട് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ‘തുഹ്ഫത്തുല്‍  മുജാഹിദീന്‍’  വിദേശ ശക്തികൾക്കെതിരെ ജിഹാദിെൻറ ആഹ്വാനമാണ് കൊടുത്തത്. അറബി മലയാള ഭാഷയില്‍. അതും മലയാളത്തിലെ മറ്റൊരു ക്ലാസിക്കാണ്. എഴുത്തുകാര്‍ നേരിട്ട് അല്ലെങ്കില്‍ എഴുത്തച്ഛനെ പോലെ സമൂലമായ സമൂഹപരിവര്‍ത്തനത്തിനുവേണ്ടി അന്തര്‍ലീനമായ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്തി പ്രസ്ഥാനകാലത്ത്. അതാണ് പില്‍ക്കാലത്ത് വളര്‍ന്നു വലുതായി ദലിത് ശാക്തീകരണത്തിനും മറ്റും കാരണമായത്. ഇത്തരത്തില്‍ റഷ്യയില്‍ ദസ്തയേവ്സ്കിയുടെയും പുഷ്കിെൻറയും മറ്റും കവിതകളില്‍ കഥകളില്‍, നോവലുകളില്‍ അന്തര്‍ലീനമായ മാനവിക, മനുഷ്യനെന്ന അവസ്ഥയെ സ്ഫുടീകരിച്ചുകാണിച്ചുവെന്നതായിരുന്നു പില്‍ക്കാലത്ത് വന്ന 1917 ലെ റഷ്യന്‍ വിപ്ലവത്തിെൻറ അടിത്തറ. അല്ലെങ്കില്‍ ഇംഗ്ലണ്ടിലെ ജനാധിപത്യം എടുക്കാം. ഇംഗ്ലണ്ടിലെ ചാൾജ് രണ്ടാമൻ രാജാവിനെ വധിച്ച്  ജനാധിപത്യം സ്ഥാപിക്കാനുള്ള മാർഗം തുറന്നിട്ടത് ഷേക്സ്പിയറിെൻറയും മറ്റും കാലത്തിന് ശേഷമാണ്. ഈ മാറ്റത്തിെൻറ രാസത്വരകങ്ങളായി സാഹിത്യം എന്നും നിലനിന്നിട്ടുണ്ട്. പക്ഷേ, അതും ജനാധിപത്യവുമായിട്ട് അല്ലെങ്കില്‍ ഇവിടെ നിലനിന്നിരുന്ന വ്യവസ്ഥയുമായിട്ട് ചരിത്രപരമായി നോക്കിയാല്‍ യാതൊരു പങ്കുമുള്ളതായിട്ട് തോന്നുന്നില്ല.
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതുമാത്രമാണ് ഏതുകാലത്തും എഴുത്തുകാരന് പറഞ്ഞിട്ടുള്ളത്. അതിനുവേണ്ടി പ്രത്യേക ഫോര്‍മുല ഒന്നും മുന്നോട്ടുവെക്കാനില്ല. ഞാന്‍ ചൂണ്ടിക്കാണിച്ചതുപോലെ സൈനുദ്ദീന്‍ മഖ്ദൂമിന് അന്നത്തെ സമൂഹത്തോടുള്ള പ്രതികരണം ഒരുതരത്തിലായിരുന്നു. എഴുത്തച്ഛെൻറ പ്രതികരണം മറ്റൊരു തരത്തിലായിരുന്നു. ടോൾസ്റ്റോയിയുടെ പ്രതികരണം ഒരു രീതിയിലായിരുന്നു. ദസ്തയേവ്സ്കി മനുഷ്യനിലേക്ക്, മനുഷ്യെൻറ ആത്മാവിലേക്ക് ചുഴ്ന്നിറങ്ങി  മനുഷ്യാവസ്ഥയെ അവതരിപ്പിച്ചത് മറ്റൊരു രീതിയിലായിരുന്നു. ഇങ്ങനെ ജനാധിപത്യവുമായി എഴുത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായിട്ടോ ബന്ധമില്ല. എഴുത്തിന് എഴുത്തുമായിട്ടുള്ള അടിസ്ഥാനപരമായ ബന്ധം എനിക്ക് എെൻറ ചെറിയ മനസ്സില്‍ തോന്നുന്നത് എഴുത്ത് എപ്പോഴും മനുഷ്യാവസ്ഥയെ ചിത്രീകരിക്കണമെന്നാണ്.
ജനാധിപത്യം തന്നെ മൂന്ന് സ്ഥിതികളിലുണ്ടാകുമെന്നാണ് പറയുന്നത്. ഒന്ന്, ഒരു സമൂഹം തന്നെ ജനാധിപത്യത്തിലേക്ക് മാറുന്ന ഘട്ടം. പിന്നെ ആ ജനാധിപത്യം സ്ഥിരപ്പെടുന്ന കാലം. അതിനുശേഷം മൂന്നാമതായി ഡാന്‍സ് ഓഫ് ഡെമോക്രസി എന്ന ആഹ്ലാദപരമായ പദം എന്താണോ മുന്‍കൂട്ടി കാണുന്നത്-ഇപ്പോള്‍ നിലവിലില്ല- ആ ജനാധിപത്യത്തിെൻറ പരിപൂര്‍ണ ഫലങ്ങള്‍ നടക്കുന്ന കാലം.  ജനാധിപത്യത്തിെൻറ പരിപൂര്‍ണ ആഘോഷം നടക്കുന്നത് ഇൗ മൂന്നാമത്തെ സ്ഥിതിയിലാണ്. ഇന്ത്യയുടെ കാര്യം പറയുകയാണെങ്കില്‍ ഭരണഘടന 1950 ല്‍ ഉണ്ടായി. ഈ ഭരണഘടനക്ക് നമ്മുടെ സമൂഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അന്നത്തെ ഇന്ത്യന്‍ സമൂഹവുമായി യാതൊരു ബന്ധമില്ലാത്ത കുറെ ആശയങ്ങള്‍ പടിഞ്ഞാറന്‍ നവോത്ഥാനത്തില്‍നിന്നും മറ്റും കടമെടുത്ത കുറെ ആശയങ്ങള്‍ ഈ ജനക്ക് മേല്‍ ഏൽപിക്കുകയായിരുന്നു. അതിനെപറ്റി അംബേദ്കര്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. ഭരണഘടനയുടെ വൈവിധ്യം അതു നിലവിലുള്ള സമൂഹത്തിെൻറ പ്രതിഫലനമല്ല. അത് വരാനിരിക്കുന്ന സമൂഹത്തിലേക്കുള്ള ഒരു വഴികാട്ടിയാണ് എന്നതാണ്. ഇത്തരത്തില്‍ നീണ്ട സംഘര്‍ഷങ്ങളിൽകൂടിയും നീണ്ട ചരിത്രപാതകളിൽകൂടിയും പരിണമിച്ച ഒരു ജനാധിപത്യമല്ല ഭരണഘടന നിലവില്‍ വന്നപ്പോഴും ഉണ്ടായത്. ഇത് മുകളില്‍ നിന്നുണ്ടായ ഒരു ആശയമാണ്. ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അമേരിക്കയിലെ അന്നത്തെ എല്ലാ ബുദ്ധിജീവികളും കൂടി  ചേര്‍ന്നിരുന്ന് ഒരു ഭരണഘടന എഴുതി ഇത്തരത്തിലാണ് നമ്മുടെ നാട് ഉണ്ടാവാന്‍ പോകുന്നത് എന്ന് കാണിച്ചു. ഫ്രഞ്ചു വിപ്ലവത്തിന് ശേഷം ഫ്രഞ്ചു സമൂഹത്തിലും ഇതുണ്ടായി. സ്വാതന്ത്ര്യം, സാഹോദര്യം, സമാധാനം എന്ന മൂന്നാശയങ്ങളില്‍ അടിസ്ഥാനമായിട്ടുള്ള ഒരു സമൂഹം നാം സ്ഥാപിക്കുമെന്ന് ആ ജനത മുന്‍കൂട്ടി തീരുമാനിച്ചു. അതിനു സമാനമായിട്ടാണ് മതേതര സമൂഹം എന്നത് നമ്മള്‍ സ്വീകരിച്ചത്. മതേതരത്വം എന്ന് രാമനുണ്ണി ചൂണ്ടിക്കാണിച്ചപോലെ സര്‍വമതങ്ങള്‍ക്കും വളരാനുള്ള ഒരു സാഹചര്യം ഒരുക്കുന്ന മതേതരത്വമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. നേരിട്ട് മതങ്ങള്‍ ഒന്നും ഇല്ലെന്ന് നടിക്കുന്ന ഒരു മതേതരത്വത്തിെൻറ മാതൃകയാണ് ഫ്രാന്‍സ് സ്വീകരിച്ചത്. ഈ മതേതരത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. അത് അമേരിക്കന്‍ ഭരണഘടന പറയുന്നതാണ്. എല്ലാ മതത്തിലും വിശ്വസിക്കുന്ന, വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഉള്ള അധികാരം നല്‍കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യയില്‍ ഇന്ന് നമുക്ക് നഷ്ടപ്പെട്ടത് ഒരു മതത്തിലും വിശ്വസിക്കാന്‍ പറ്റുകയില്ല എന്നാണ്, അതിനുള്ള മൗലികാധികാരം ഭരണഘടന നേരിട്ട് തരുന്നില്ല. അതുകൊണ്ട് നിര്‍ഭാഗ്യകരമായിട്ട് ഒന്നുകില്‍ നിങ്ങള്‍ ഹിന്ദുവാകുന്നു, അല്ലെങ്കില്‍ മുസ്ലിമാകുന്നു, അല്ലെങ്കില്‍ ജൈനനാകുന്നു, ക്രിസ്ത്യനാകുന്നു. ഒരു മതത്തിലും വിശ്വസിക്കാത്ത ചെറിയ ന്യൂനപക്ഷം ഇവിടെയുണ്ട്. അവരെ ഈ ഭരണഘടന മാനിക്കുന്നില്ല. അവരെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ചിന്തകള്‍ ബാധിക്കുന്നില്ല. കാരണം ആ ആളുകള്‍ക്ക് മതമേയില്ല. അക്കാലത്തെ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയില്‍  നടന്ന ചര്‍ച്ചകള്‍ വളരെയധികം എതിര്‍ത്ത ഒരു സങ്കല്‍പമായിരുന്നു മതേതരത്വം. ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ വളരെ യാഥാസ്ഥിതികരായ ഹിന്ദു കോണ്‍ഗ്രസുകാര്‍ മതേതരത്വത്തെ അത്ര തുറന്ന മനസ്സോടെയല്ല സ്വീകരിച്ചത്. എന്നിരുന്നാലും എവിടെയും ഒരു മതത്തെയും സ്വീകരിക്കാതിരിക്കാനുള്ള അധികാരം ഇന്ത്യയിലെ പൗരന്മാര്‍ക്ക് നേരിട്ടു നല്‍കുന്നില്ല. എന്നാല്‍, അതും നമ്മുടെ മതേതരത്വ സങ്കല്‍പത്തില്‍ അത് അന്തര്‍ലീനമായിരിക്കുന്നു. പറഞ്ഞുവന്നത് സാഹിത്യത്തിെൻറ അടിസ്ഥാനപരമായിട്ടുള്ള കര്‍ത്തവ്യം മനുഷ്യാവസ്ഥയെ ചിത്രീകരിക്കുകയാണ്.
മനുഷ്യാവസ്ഥ എന്ന സങ്കല്‍പം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്താണ് മനുഷ്യന്‍, എന്താണ് മനുഷ്യാവസ്ഥ എന്നത് ചുരുങ്ങിച്ചുരുങ്ങി ഒരു പ്രത്യേക സങ്കല്‍പത്തിലേക്ക് എത്തുന്ന കാലഘട്ടം. ഇതിനെയാണ് നമ്മള്‍ ഫാഷിസം എന്നു വിളിക്കുന്നത്. മനുഷ്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദി സംസാരിച്ചിരിക്കണം, മനുഷ്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുവായിരിക്കണം, മനുഷ്യനെന്നു പറഞ്ഞാല്‍ ഹിന്ദു സവര്‍ണനായിരിക്കണം. ഇതെല്ലാം പറഞ്ഞ് ചുരുക്കി ചുരുക്കി മനുഷ്യസങ്കല്‍പങ്ങള്‍ക്കു മുകളില്‍ അക്രമം നടത്തുന്ന ഒരു കാലഘട്ടമാണിത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇതിനെ ഫാഷിസ്റ്റുകള്‍ നേരിടുന്നത് മൂന്നു രീതിയിലാണ് എന്നുകാണാം.  ആദ്യം ശാരീരികമായിട്ട്. കുല്‍ബുര്‍ഗി മുതല്‍ ഇപ്പോള്‍ രാമനുണ്ണിവരെ ഭീഷണിപ്പെടുത്തിയും ശരീരപരമായി അപകടപ്പെടുത്തിക്കൊണ്ടും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ആദ്യം ഇവര്‍ നേരിടുന്നത്. രണ്ടാമതായി നേരിടുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കടിഞ്ഞാണിടുന്നു. ലോകപ്രശസ്തനും മഹാനുമായ അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെൻററിയില്‍ രണ്ടുവാക്കുകള്‍ സംസാരിക്കാനനുവദിക്കില്ല. സംസാരിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം അവര്‍ മുറിച്ചു നീക്കി. ആ രണ്ടു വാക്കുകള്‍ ഏതൊക്കെയാണ്? പശു, ഗുജറാത്ത്. അമര്‍ത്യസെന്നിനെപോലെ ഉദാര മനസ്സായ, ലോകം ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ മുകളില്‍ സെന്‍സര്‍ ചെയ്യാനുള്ള അധികാരം ഇവിടത്തെ സെന്‍സര്‍ ബോര്‍ഡിനുണ്ടായി. ആ വാക്കുകള്‍ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്നതാണ് എന്ന സാമാന്യബോധം പടര്‍ത്തുവാന്‍ സാധിച്ചു. ഇത് രണ്ടും അത്ര അപകടകരമല്ലാത്ത സ്ഥിതിയാണ്. അപകടമായ സ്ഥിതിയെന്നത് ജനങ്ങളെ അഴിച്ചുവിടുകയാണ്. ‘ഓള്‍ ക്വയ്റ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട് ’ എന്ന  വളരെ പ്രശസ്തമായ നോവല്‍ ഹിറ്റ്ലർ ഏകാധിപതിയായ കാലത്ത് എറിക്ക് മറിയ റെമാര്‍ക്ക് എന്ന ജര്‍മന്‍കാരന്‍ എഴുതിയതാണ്.  ഇതിനെ ഹിറ്റ്ലറുടെ  പ്രചാരണ വിഭാഗത്തിെൻറ തലവനായിരുന്ന ഗീബല്‍സ് നേരിട്ട്  എതിര്‍ത്തു. എവിടെയെല്ലാം റെമാര്‍ക്ക് പോകുന്നുവോ അവിടെയെല്ലാം അദ്ദേഹത്തെ കൂക്കിവിളിച്ചുകൊണ്ടാണ്. ഒരു സഭയിലും അങ്ങേര്‍ക്ക് പ്രവേശനമില്ലാതായി. അദ്ദേഹത്തിെൻറ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകശാലകള്‍ അടിച്ചുതകര്‍ത്തു. അതിെൻറ മറ്റൊരു രൂപമാണ് ആളുകളെ അഴിച്ചുവിട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിലും മറ്റും തുടര്‍ച്ചയായിട്ട് നടക്കുന്നത്.  ഇവരുടെ-ഹിന്ദു, സവർണ, ഹിന്ദി സംസാരിക്കുന്നവരുടെ-  മനുഷ്യ സങ്കല്‍പങ്ങളെഎതിരായി നില്‍ക്കുന്ന എന്തിനെയും ഒച്ചയെടുത്തോ വധിച്ചോ നീക്കം ചെയ്യുക എന്നതാണ് ഈ കാലത്ത് സംഭവിക്കുന്നത്. ഈ സമയത്തും എഴുത്തുകാരെൻറ അടിസ്ഥാനപരമായിട്ടുള്ള കര്‍മം അത് ഭരണകൂടത്തോടുള്ള പ്രതിബദ്ധതയോ നിലവിലുള്ള മതവ്യവസ്ഥയോടുള്ള പ്രതികരണമോ ഒന്നുമല്ല. മനുഷ്യാവസ്ഥയെക്കുറിച്ച് എഴുതുക. ഈ മനുഷ്യാവസ്ഥയെക്കുറിച്ച് എഴുതുക എന്നുള്ളത് രാജഭരണകാലത്ത് ഷേക്സ്പിയറും എഴുത്തച്ഛനും മറ്റും ചെയ്തിരുന്നതാണ്. ആ കാര്യം ചെയ്യാന്‍ അനുവദിക്കാത്ത ഒരു കാലഘട്ടത്തിലേക്കാണ് ഇപ്പോള്‍ നാം നീങ്ങുന്നത്. ഇതിനെതിരായിട്ടുള്ള വളരെയധികം ചെറിയ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അമേരിക്ക ഇറാഖിലെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം ലോകയുദ്ധകാലത്തിെൻറപ്രതീകം എന്നു കണക്കാക്കുന്ന, പികാസോയുടെ ഗോർണിക്ക എന്ന ശില്‍പം സ്പെയിനില്‍ അന്ന് ചിലര്‍ തിരശ്ശീലയിട്ട് മൂടി. സിവിലിയന്‍സിെൻറ മുകളില്‍ ബോംബിട്ട് തകര്‍ക്കുന്ന ഗോർണിക്ക  എന്ന ഗ്രാമത്തെക്കുറിച്ച് പികാസോ വരച്ചിട്ടുള്ള ഏറ്റവും വലിയ മഹത്വമായ ചിത്രമാണ് അത്. ബുഷിെൻറ സ്േറ്ററ്റ് സെക്രട്ടറിയായിരുന്ന കൊളിന്‍ പവല്‍  ഇറാഖിനെ ആക്രമിക്കും എന്നു പറഞ്ഞ ദിവസം നാഗരികതക്കു മേല്‍ ബോംബ് വീഴ്ത്തണമെന്നു പറഞ്ഞപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. അവര്‍ ഗോര്‍ണിക്ക മൂടിവച്ചു. ഇങ്ങനെ പലതരത്തിലുള്ള ചെറിയ ചെറിയ പ്രതിഷേധങ്ങള്‍. ചാര്‍ലി ഹെബ്ദോമാസികയുടെ പത്രാധിപന്മാരെ ഇസ്ലാമിക ഭീകരവാദികള്‍ വധിച്ചപ്പോള്‍ ഞാൻ ചാര്‍ലി ഹെബ്ദോഎന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിലെ ജനങ്ങള്‍ മുഴുവന്‍ തെരുവിലിറങ്ങി. ഇത് വേറെ രീതിയിലെ പ്രതികരണം. അല്ലെങ്കില്‍ ഇവിടത്തെ ദലിത് അവസ്ഥക്കെതിരെ സഹികെട്ട് ഹൈദരാബാദ് യൂനിവേഴ്സിറ്റിലെ രോഹിത് വെമുല എന്ന വിദ്യാര്‍ഥി ആത്മഹത്യാക്കുറിപ്പിലൂടെ  പ്രതിഷേധം അറിയിച്ചു. ഈ പ്രതിഷേധ സ്വരം അതിെൻറ പുതിയ വഴികളിലൂടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, മനുഷ്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാനുള്ള എഴുത്തുകാരെൻറ സ്വാതന്ത്ര്യം അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജനാധിപത്യത്തിലേക്ക് വീണ്ടും വരാം. എങ്ങനെയാണ് ഫാഷിസം സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ മുന്നോട്ടുവരുന്നത്? അതിന് കാരണം ജനാധിപത്യമാണ്. ഇന്ത്യയില്‍ 45 കോടി ഹിന്ദി സംസാരിക്കുന്ന ആളുകള്‍ ഭൂരിപക്ഷവും ഒരു പാര്‍ട്ടിക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. ഇതുതന്നെയാണ് ജര്‍മനിയിലും സംഭവിച്ചത്.  പ്രകടമായ വന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്ക് ആവശ്യം ഇത്തരം വ്യവസ്ഥയാണ് എന്നു തോന്നിപ്പിക്കാനുള്ള ഒരു അപഭ്രംശം കൂടി ജനാധിപത്യത്തിനുണ്ട് എന്നു നാം മറക്കരുത്. എങ്ങനെ ഈ അവസ്ഥയിലേക്ക് പോയി എന്നു ചോദിച്ചാല്‍ പല കാരണങ്ങള്‍ പറയാന്‍ കഴിയും. മുഖ്യപാർട്ടിയായ കോൺഗ്രസ്  രാഷ്ട്രീയപരമായിട്ട് മധ്യമാര്‍ഗം സ്വീകരിക്കുന്ന നിലപാട് ഒക്കെയാവും. ഇടതുപക്ഷത്തായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അപചയം വലിയൊരു കാരണമാണ്. ഇതിനിടയില്‍ എഴുത്തുകാരനാകട്ടെ, സിനിമാക്കാരനാകട്ടെ, ഗായകനാകട്ടെ, പ്രതിരോധത്തിെൻറ ശബ്ദം അധികം ഉയര്‍ത്താനോ ജനങ്ങളിലേക്ക് എത്തിക്കാനോ അധികം സാധിച്ചില്ല. അതിെൻറ ഫലമായിട്ടാണ് ജനങ്ങള്‍ ഫാഷിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്്. ആരും കള്ളവോട്ട് ജയിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവസാന കാലത്ത് ചിലപ്പോള്‍ സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, ഭൂരിപക്ഷം  വോട്ട് നേടി ജയിച്ചിട്ടുതന്നെ ജനാധിപത്യ വ്യവസ്ഥക്ക് അകത്തുനിന്ന് തന്നെ നിന്നുകൊണ്ടാണ്. ഇവിടെ ആയുധ വിപ്ലവമോ, പട്ടാള വിപ്ലവമോ ഒന്നും നടന്നിട്ടില്ല. ജനാധിപത്യത്തിെൻറ അകത്ത് നിന്നുകൊണ്ട് തന്നെയാണ് ഭരണത്തില്‍ മാറ്റം വരുത്തുന്നത്.
ഇനി ഇതിെൻറ അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ വളരെ ഉത്കണ്ഠയുണ്ട്. എഴുത്തുകാരനല്ലെങ്കില്‍ കലാകാരന്‍ ഫാഷിസ്റ്റ്  കാലഘട്ടത്തില്‍ എന്തുചെയ്യും എന്നു ചോദിക്കുകയാണെങ്കില്‍, ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഉത്തരമുണ്ട്. മിക്കവാറും മൗനമായിരുന്നുവെന്നതാണത്. വലിയ പ്രതിരോധമോ ഒന്നും കാര്യമായിട്ടുണ്ടായിട്ടില്ല. ഇന്ത്യക്ക് ഫാഷിസവുമായി ബന്ധമുണ്ടായിരുന്നത്  അടിയന്തരാവസ്ഥകാലത്താണ്. അടിയന്തരാവസ്ഥ കാലത്ത് മിക്കവാറും എഴുത്തുകാര്‍ നിശ്ശബ്ദരായിരുന്നു. രണ്ടേ രണ്ട് എഴുത്തുകാര്‍, ശിവറാമ കാരന്ത്, ബിഹാറിലെ മഹാനായ എഴുത്തുകാരന്‍ ഫണീശ്വർ നാഥ് ‘രേണു’ എന്നീ രണ്ട് എഴുത്തുകാര്‍ മാത്രമാണ് തങ്ങളുടെ പത്മ ബഹുമതികള്‍ തിരിച്ചുകൊടുത്തത്. ബാക്കിയെല്ലാവരും മിണ്ടാതിരുന്നു. കേരളത്തില്‍ സ്ഥിതി വളരെ മോശമായിരുന്നു. ‘ഇരുപത് തിരിയിട്ട് കത്തിച്ച വിളക്ക് ’ എന്നാണ് ഇന്ദിരഗാന്ധിയെ മഹത്തായ കവി വിളിച്ചത്. ഇരുപത് തിരിയെന്ന് പറഞ്ഞാല്‍ അടിയന്തരാവസ്ഥകാലത്തെ ഇരുപതിന പരിപാടി. ഇത് വളരെ പെെട്ടന്ന് വഴങ്ങുന്ന, മൗനത്തിലേക്ക് മടങ്ങുന്ന വര്‍ഗമാണ് കലാകാരന്മാര്‍. എം.എഫ്. ഹുസൈെൻറ അക്കാലത്തെ പെയിൻറിങ്ങുകളുണ്ട്. ‘ദുര്‍ഗാ റൈഡിങ്  ദ ടൈഗര്‍’ പോലുള്ള ഇന്ദിരാഗന്ധിയെ പുലിയുടെ മുകളിലിരുത്തിയാണ് ഹുസൈന്‍ വാഴ്ത്തിയത്. എന്തിന് ലോകം നോക്കുകയാണെങ്കില്‍ ആ കാഘട്ടത്തില്‍ ലോകം മുഴുവന്‍ ഫാഷിസം വളര്‍ന്ന് പിടിമുറുക്കുന്ന കാലത്ത് മുഴുവന്‍ പികാസോ വരച്ചത് സ്റ്റില്‍ ലൈഫ് - ഈ മേശപ്പുറത്തുകാണുന്ന പഴത്തിെൻറയും റോസാപ്പൂക്കളുടെയും -ചിത്രങ്ങളായിരുന്നു. യുദ്ധത്തിെൻറ അനന്തര ഭാഗത്താണ് അദ്ദേഹം അവിടത്തെ ഇടതുപക്ഷവുമായി ചേര്‍ന്ന് ഊര്‍ജസ്വലനാകുന്നത്. ഈ ഒരു അവസ്ഥ കൂടി നമ്മള്‍ മുന്നോട്ട് കണ്ടുകൊണ്ട് മനുഷ്യാവസ്ഥയെക്കുറിച്ച് എഴുതാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ നിലനിര്‍ത്തിക്കൊണ്ട് അതിനെക്കുറിച്ച് ജനങ്ങളെ ഏറ്റവും ബോധവാന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ട് എഴുത്തു തുടരണം. എന്നാലെ ജനാധിപത്യം ആഘോഷിക്കപ്പെടുകയുള്ളൂ. നന്ദി.

-----------------------
2017 ആഗസ്റ്റ് 12 ന് കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ ‘ജനാധിപത്യത്തിലെ എഴുത്ത്’ എന്ന സംവാദം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിെൻറ പൂര്‍ണരൂപം

എഴുത്ത്: ആർ.കെ. ബിജുരാജ്
ലക്കം 1017,  2017 ആഗസ്റ്റ് 28

No comments:

Post a Comment