Saturday, May 3, 2014

അപമാനിതന്‍െറ തിരിച്ചറിവുകള്‍


ആത്മഭാഷണം


കേരളത്തില്‍ മറ്റുള്ളവരുടെ സ്വാധീനത്തിനു വഴങ്ങിയും അല്ലാതെയും പൊലീസ് തല്ലിതകര്‍ത്ത ജീവിതങ്ങള്‍ നിരവധി. ലോക്കപ്പില്‍ മര്‍ദിച്ച് അവശനാക്കി, കള്ളക്കേസില്‍ കുടുക്കി പൊലീസ് തകര്‍ത്തെറിഞ്ഞ ജീവിതങ്ങളില്‍ ഓണ് തൃശൂര്‍ ആമ്പല്ലൂര്‍ നായരങ്ങാടി സ്വദേശി ജോസ് നെടുംപറമ്പിലിന്‍േറത്.  നുറുങ്ങിയ ശരീരവും മനസുമായി പലരും അകാല ജരാനരകളുമായി തങ്ങളിലേക്ക് ത െഒതുങ്ങിയപ്പോള്‍ കീഴടങ്ങാന്‍ ജോസ് തയാറായിരുിന്നല്ല. നീതി തേടിയും അനീതിയെ ചോദ്യം ചെയ്തും അദ്ദേഹം പോരാ"ം തുടരുു. ഇവിടെ സാമൂഹിക പ്രവര്‍ത്തകനായ ജോസ് തന്‍െറ ജീവിതവും സമരവും പറയുു.


പൊലീസ് തകര്‍ത്ത ജീവിതം


ജോസ് നെടുംപറമ്പില്‍



ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ ജീവിതം പൊടുന്നനെ മാറിപ്പോയ ഒരാളാണ് ഞാന്‍. പന്ത്രണ്ട് വര്‍ഷം മുമ്പ് വരെ മറ്റെല്ലാവരെയും പോലെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞതായിരുന്നു എന്‍െറ ജീവിതം. കൊച്ചു കുടുംബത്തിനായി കഷ്ടപ്പെട്ട് ഒരു വിധം മുന്നോട്ട് നീങ്ങുകയായിരുന്നു ഞാന്‍, ഏറെക്കുറെ വിജയിച്ചുവെന്ന് കരുതിയ ഘട്ടത്തില്‍ പൊലീസ് വെല്ലുവിളിപോലെ മുന്നില്‍വന്നു. അതോടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. അവര്‍ മനസും ശരീരവും മുറിപ്പെടുത്തി. തളര്‍ന്നുവെന്ന് കരുതിയെങ്കിലും തോല്‍ക്കരുതെന്ന് മനസ് പറഞ്ഞതിനാല്‍ ഞാനിപ്പോഴും നിവര്‍ന്നുനില്‍ക്കുന്നു. പോരാടുന്നു. മരണം വരെ അതു തുടരാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

ഠഠഠ

എന്‍െറ നാട് തൃശൂരാണ്. ആമ്പല്ലൂരില്‍. ശരിക്കു പറഞ്ഞാല്‍ മുകുന്ദപുരം താലൂക്കില്‍ കല്ലൂര്‍ വില്ളേജിലെ നായരങ്ങാടിയാണ് സ്വദേശം. അച്ഛന്‍ ഒൗസേഫ്. അമ്മ റോസ. അച്ഛന്‍ വില്ളേജ്മാനായിരുന്നു. ഏഴാംക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. ജീവിതത്തില്‍ ഒരു അനീതിയും ആരോടും ചെയ്യരുതെന്നും ദൈവ‘യത്തോടെ ജീവിക്കണമെന്നും മറ്റുള്ളവര്‍ക്ക് നന്മമാത്രമേ ചെയ്യാവൂ എന്നുമാണ് അച്ഛന്‍ പഠിപ്പിച്ചത്. മനസ് എന്നും നിര്‍മലമാക്കിവയ്ക്കണമെന്നാണ് അച്ഛന്‍ പകര്‍ന്നു നല്‍കിയ വലിയ പാഠം. അച്ഛന്‍ മരിച്ചതോടെ കുടുംബ‘ാരം തലയിലായി.  വേഗം ജോലി കണ്ടത്തൊനായിരുന്നു ശ്രമം. അങ്ങനെ ചാലക്കുടി ഐ.ടി.ഐയില്‍ പഠിച്ച് ഫിറ്റര്‍ കം വെല്‍ഡറായി ജോലിക്കിറങ്ങി.
രാജ്യത്തെ പല പ്രമുഖ കമ്പനികളിലും ജോലി ചെയ്തു. ചിക്മംഗ്ളൂരില്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയുടെ എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍. പിന്നെ സേലം സ്റ്റീല്‍ പ്ളാന്‍റില്‍. പിന്നീട് രാജസ്ഥാനിലെ കോട്ടയില്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍. അതിനുശേഷം ബഹറിനിലും മസ്കറ്റിലും വിവിധ കമ്പനികളില്‍ ജോലി. 1999 ല്‍ നാട്ടിലേക്ക് മടങ്ങി നായരങ്ങാടിയില്‍ സ്ഥിരതാമസമാക്കി. ഇവിടെ തന്നെ ചെറിയ വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് തുറന്നു. ജീവിതം അങ്ങനെ അല്ലലില്ലാതെ പതിയെ മുന്നോട്ട് പോയി.
അയല്‍വാസിയായ അവിട്ടത്തുകാരന്‍ അന്തോണി ജോസ് വീടിനോട് ചേര്‍ന്ന് ഇറച്ചിക്കോഴി കച്ചവടം നടത്തിയിരുന്നു. കോഴി വളര്‍ത്തുകയും ഇറച്ചിയായി വില്‍ക്കുകയും ചെയ്യും. എന്നാല്‍, വൃത്തി ഹീനമായ രീതിയിലാണ് അയാള്‍ കച്ചവടം കൈകാര്യം ചെയ്തിരുന്നത്. ഇറച്ചിക്കോഴിയുടെ  പപ്പും തൂവലും അടക്കമുള്ള  അവശിഷ്ടങ്ങള്‍ കാക്കയും മറ്റും കൊത്തിയെടുത്ത് ഞങ്ങളുടെ വീട്ടുമുറ്റത്തും കിണറിലും കുടിവെള്ള ടാങ്കിലുമെല്ലാം ഇടുന്ന അവസ്ഥയുണ്ടായി. അയല്‍വാസിയോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. അതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത് കോഴിയെ കൊല്ലുന്ന ശബ്ദമായിരുന്നു. അവയുടെ ദീനരോദനം ഏതു സമയത്തും കേള്‍ക്കാം. തലയറുത്ത് ഒരു ഡ്രമിലിടുമ്പോള്‍ ഉള്ള കോഴിയുടെ പടപടാ ഇടിപ്പ് മനസിനെ വേദനിപ്പിച്ചു. കുരിശ്വരക്കുമ്പോഴും ഉറങ്ങാന്‍കിടക്കുമ്പോഴും പുലര്‍ച്ചക്കുമെല്ലാം ഈ ശബ്ദം നിരന്തരം മുഴങ്ങും.
ഇറച്ചിക്കട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു കാട്ടി ഞാന്‍ പഞ്ചായത്തില്‍  പരാതി നല്‍കി. പഞ്ചായത്ത് ഓഫീസില്‍ നിന്ന് അയല്‍വാസിക്ക് താക്കീത് ല‘ിച്ചു. പൊലീസിന്‍െറ ഇടപെടലുണ്ടായി. നിങ്ങള്‍ കരുതുംപോലെ അയല്‍വാസിക്ക് നേരെയല്ല. എനിക്കെതിരെ.

ഠഠഠ

2002 നവംബര്‍ 19 ന് വൈകുന്നേരം പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പൊലീസുകാരന്‍ വീട്ടിലത്തെി. ആ സമയത്ത് ഞാന്‍ വീട്ടില്‍ നിന്ന് അല്‍പം മാറി നായരങ്ങാടി കവലയിലുള്ള വര്‍ക്ക്ഷോപ്പിലാണ്. പൊലീസ് വരുമ്പോള്‍ ‘ാര്യയും 82 വയസായ അമ്മയും മാത്രമാണ് വീട്ടില്‍. അവര്‍ അമ്പരന്നു. മകള്‍ക്ക് അന്ന് ആറ് വയസാണ്. പിറ്റേന്നു രാവിലെ ഒമ്പതരക്ക് ഞാന്‍ പുതുക്കാട് സ്റ്റഷനില്‍ വരണമെന്ന് എസ്.ഐ. പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ച് പൊലീസുകാരന്‍ മടങ്ങി.
അടുത്ത ദിവസം രാവിലെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി. തനിച്ചാണ് ചെന്നത്. കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല. മാത്രമല്ല, എന്തെങ്കിലും തെറ്റ് മനസുകൊണ്ടും പോലും ചെയ്തിട്ടില്ല. അതിനാല്‍ ‘യമില്ല. ആരെയും കൂട്ടിയില്ല. സ്റ്റേഷനിലേക്ക് വിളിപ്പിച്ച കാര്യം മറ്റാരോടും പറഞ്ഞതുമില്ല. എന്തിനാണ് എസ്.ഐ. വിളിപ്പിച്ചതെന്ന് എന്നാല്‍ ഒരു ഊഹവുമുണ്ടായിരുന്നില്ല. ചെല്ലുമ്പോള്‍ എസ്.ഐ. പി.ടി. ജോസ് സ്റ്റേഷനിലുണ്ട്. എസ്.ഐയുടെ മുറിയില്‍ അയല്‍വാസിയായ ഇറച്ചിക്കടക്കാരന്‍ ഇരിക്കുന്നു. ആ നിമിഷം എനിക്ക് തോന്നി ഇറച്ചിക്കോഴിക്കടയുമായുള്ള പ്രശ്നമായിരിക്കും വിഷയം. ചെന്നിട്ടും എസ്.ഐ. കാണാന്‍ കൂട്ടാക്കിയില്ല. ഒന്നരമണിക്കൂറിലേറെ ഞാന്‍ പുറത്തുനിന്നു. ഒടുവില്‍ അകത്തേക്ക് വിളിപ്പിച്ചു.
മുറിക്കകത്ത് കടന്നയുടന്‍ ചെകിടത്ത് അടിപൊട്ടി. “നിനക്ക് പെണ്ണുങ്ങളുടെ മെക്കിട്ടു കേറലാണ് പണി അല്ളെടാ, ഇയാളുടെ കോഴിക്കച്ചവടും കഞ്ഞികുടീം നീ മുട്ടിക്കുമോടാ, നിനക്ക് സ്വന്തം ഭാര്യ പോരല്ളെടാ..’’ എന്നെല്ലാം ആക്രോശിച്ച് എസ്.ഐ മര്‍ദനവുമായി ചാടിവീണു. മറുപടി പറയാന്‍ അവസരമോ സാവകാശമോ ഇല്ല. അടിയും ഇടിയും തന്നെ. നെഞ്ചിലും മുഖത്തും കുനിച്ചു നിര്‍ത്തി പുറത്തുമെല്ലാം എസ്.ഐ. ആഞ്ഞാഞ്ഞാടിച്ചു. തൊഴിച്ചു. നിലത്തുവീണ എന്നെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വലിച്ചുയര്‍ത്തി കാല്‍മുട്ടുകൊണ്ട് നാഭിക്ക് ഇടിച്ചു. ഭിത്തിയിലേക്ക് ആഞ്ഞു തള്ളി. ഭിത്തിയില്‍ മൂക്കിടിച്ച് ചോര ചീറ്റി. ചെവിയിലൂടെ ചോരവന്നു. ഞാന്‍ അമ്മേ എന്നുളിച്ചു കരഞ്ഞു. അയാള്‍ മര്‍ദനം തുടര്‍ന്നു. ഇതിനിടെ എസ്.ഐ.യെ സഹായിക്കാന്‍ മറ്റൊരു പൊലീസുകാരനുമത്തെി. അയാളും ഇടിയും തൊഴിയും നടത്തി. ഒടുവില്‍ ചോര ഛര്‍ദിച്ച് ഞാന്‍ കുഴഞ്ഞുവീണു. അതോടെ മര്‍ദനം നിന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ആദ്യം കേട്ടെന്നുപോലും ഭാവിച്ചില്ല. പിന്നെ ഒരു ഗ്ളാസ് വെള്ളം തന്നു. എനിക്ക് ഒന്നും പറയാനായില്ല. സത്യാവസ്ഥ പറയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. അയല്‍വാസിയുടെ മുന്നിലിട്ടാണ് ഈ മര്‍ദനം മുഴുവന്‍.
ഒരു മണിയായപ്പോള്‍ നട്ടിലെ ചില പരിചയക്കാര്‍ മറ്റെന്തോ കാര്യങ്ങള്‍ക്ക് സ്റ്റേഷനിലത്തെി. അവശനിലയില്‍ ലോക്കപ്പില്‍ കിടക്കുന്ന എന്നെ കണ്ട് കാര്യമെന്ത് എന്ന് അവര്‍ തിരക്കി. ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. ശരീരം നുറുങ്ങുന്ന വേദന. അതിനേക്കാള്‍ മനസ് വിങ്ങുന്നു. പരിചയക്കാര്‍ എസ്.ഐയോട് കാര്യം തിരക്കി. ഞാന്‍ അയല്‍വാസിയുടെ ‘ാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് എസ്.ഐ. അവരോട് പറഞ്ഞു. മദ്യപിച്ച് ‘ര്‍ത്താവില്ലാത്ത സമയത്ത്് അയല്‍വാസിയുടെ വീട്ടില്‍ ചെന്ന് ‘ാര്യയോട് അശ്ളീലം പറഞ്ഞെന്നും കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുറ്റം. ഞാന്‍ മാന്യനാണെന്നും അങ്ങനെ ചെയ്യാന്‍ സാധ്യതയില്ളെന്നും പരിചയക്കാര്‍ പറഞ്ഞെങ്കിലും എസ്.ഐ. കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കേസെടുക്കാതെ വിടില്ളെന്നും വേണമെങ്കില്‍ ജാമ്യത്തില്‍ എടുത്തോളാനും അവരോട് എസ്.ഐ. പറഞ്ഞു.
നാട്ടുകാര്‍ എന്നെ മര്‍ദിച്ച വിവരം അറിഞ്ഞുവെന്ന കണ്ട എസ്.ഐ. വേഗം തന്നെ കേസെടുക്കാന്‍ ഒരുങ്ങി. ഉച്ചക്ക് 12.30 ന് കേസെടുത്തതായി കാണിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ആറു സാക്ഷികളെ കണ്ട് മൊഴിയെടുത്തുവെന്നും രേഖപ്പെടുത്തി. അന്നുവൈകുന്നേരം അഞ്ചരയോടെ രണ്ടുപേരുടെ ജാമ്യത്തില്‍ എന്നെ വീട്ടു. കേസിന്‍െറ ഫൈനല്‍ റിപ്പോര്‍ട്ടും അന്നുതന്നെ എസ്.ഐ. തയാറാക്കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടപ്പോള്‍ എനിക്ക് ഒരിഞ്ച് നടക്കാന്‍ വയ്യ. ശരീരമാസകലം വേദന. മനസിനാണ് കൂടുതല്‍ മുറിവ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരിക്കലും മദ്യപിച്ചിട്ടില്ല. അയല്‍വാസിയുടെ വീട്ടില്‍ കയറിയിട്ടുപോലുമില്ല. പിന്നെ എന്നെ എന്തിന് കുറ്റക്കാരനാക്കി? (ഇനി ഞാന്‍ കുറ്റം ചെയ്തുവെന്ന് തന്നെ വയ്ക്കുക. എസ്.ഐക്ക് മര്‍ദിക്കാനെന്തവകാശം?) എന്‍െറ അന്നേരത്തെ അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. എന്‍െറ സ്ഥാനത്ത് സ്വയം നിങ്ങളെ ഒന്നു കണ്ടുനോക്കൂ. അപ്പോള്‍ കുറച്ചെങ്കിലും അന്നേരത്തെ എന്‍െറ അവസ്ഥ മനസിലാകു.
നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാത്ത ഞാന്‍ രണ്ടുപേരുടെ തോളില്‍ തൂങ്ങി വീട്ടില്‍ തിരിച്ചത്തെി. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അമ്മയുടെയും ‘ാര്യയുടെയും കൂട്ട നിലവിളി. ആശുപത്രിയില്‍ പോകണമെന്ന് മനസ് പറയുന്നുണ്ട്. എന്നാല്‍ വയസായ അമ്മയുടെ നിലവിളി കേട്ടപ്പോള്‍ രാവിലെ പോകാമെന്ന് വച്ചു. വേദന കടിച്ചമര്‍ത്തി ആ രാത്രി കഴിഞ്ഞു.
രാവിലെയായപ്പോള്‍ വേദന ഇരട്ടിച്ചു. നെഞ്ചിലും മുഖത്തും നീര്‍ക്കെട്ട്. ശരീരം നുറുങ്ങുന്നുപോലെ വേദന. ഡോക്ടറെകണ്ട് വേദനസംഹാരി കുത്തിവയ്പ്പ് എടുത്തു. കുറിച്ചുതന്ന മരുന്നും വാങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ പ്രവേശനം തേടുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
വേദന ഒട്ടും കുറയുന്നില്ല. അടുത്ത ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കാമെന്ന് കരുതി. അപ്പോള്‍ എനിക്ക് തോന്നി. തെറ്റ് ചെയ്യാതെ ഞാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അത് അനീതിയാണ്. പ്രതികരിച്ചേ പറ്റൂ. ആശുപത്രിയില്‍ പോകുന്നതല്ല പ്രധാനം എന്ന് മനസ് പറഞ്ഞു. അതിനാല്‍ ഞാന്‍ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു.
ലോക്കപ്പ് മര്‍ദനം നടത്തിയതിനും ചട്ടങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനും പുതുക്കാട് എസ്.ഐ. പി.ടി.ജോസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. അന്നു തന്നെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചു. പരാതി കൈപ്പറ്റിയ ജില്ലാ പൊലീസ് സൂപ്രണ്ട് പരാതിക്കടലാസില്‍ നിര്‍ദേശം കുറിച്ചു: “മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തണം”. അന്നു തന്നെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ച് പരാതി കവറിലിട്ട് മടക്കിതന്നു. സര്‍ക്കിളിന് പരാതി നല്‍കിയശേഷം വൈകിട്ടോടെ  ആശുപത്രിയില്‍ പ്രവേശിക്കാനാണ് തീരുമാനിച്ചത്. ഞാന്‍ സി.ഐയുടെ അടുത്തത്തെി. കുറേ നേരം കാത്തിരുന്നു. അദ്ദേഹം കുറച്ചുകാര്യങ്ങള്‍ ചോദിച്ചു. മൊഴി രേഖപ്പെടുത്താന്‍ വൈകുന്നേരം വീട്ടിലത്തെുമെന്നും തല്‍ക്കാലം വീട്ടിലേക്ക് പോകാനും സി.ഐ. നിര്‍ദേശിച്ചു. അതനുസരിച്ച് വീട്ടിലേക്ക് പോയി. സന്ധ്യയോടെ സി.ഐ വീട്ടിലത്തെി. മൊഴി രേഖപ്പെടുത്തി. രാത്രി വൈകിയാണ് അദ്ദേഹം മടങ്ങിയത്. അതിനാല്‍ തന്നെ ആശുപത്രിയില്‍ പോകാന്‍ പറ്റിയില്ല. പിറ്റേന്ന് തന്നെ ഞാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സനേടി.  മെഡിക്കല്‍ ലീഗല്‍ കേസ് എന്നും പുതുക്കാട് പൊലീസ് മര്‍ദിച്ച് പരിക്കേറ്റ് ചികിത്സക്ക് വന്നതാണെന്നും രേഖപ്പെടുത്തയിയാണ് അവിടെ പ്രവേശിപ്പിച്ചത്. അവിടെ കിടക്കണമെന്ന് പറഞ്ഞെങ്കിലും അമ്മക്ക് സുഖമില്ലാത്തതിനാലും മറ്റും ഒരു ദിവസം മാത്രം ആശുപത്രിയില്‍ കിടന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്വാങ്ങി വീട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ശരീരം മുഴുവന്‍ വേദനയാണ്. ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പൊലീസിന് ഇന്‍റിമേഷന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയെങ്കിലും പൊലീസ് വന്ന് മൊഴിയെടുത്തില്ല.  സി.ഐ.യും തുടര്‍നടപടിയെടുത്തില്ല. രണ്ടുദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചു മൊഴിയെടുത്തു. പിന്നെ ഒന്നും ഉണ്ടായില്ല.

ഠഠഠ

ഞാന്‍ വലിയ അനീതിക്കിരയായിരിക്കുന്നുവെന്ന് മനസ് പറഞ്ഞുകൊണ്ടേയിരുന്നു. കുറ്റം ചെയ്യാതെ വലിയ കുറ്റങ്ങള്‍ എനിക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. ആത്മഹത്യവരെ ഞാന്‍ ചിന്തിച്ചു. ആ സമയത്താണ് എം.എന്‍. വിജയന്‍െറ ഒരു പ്ര‘ാഷണം ഞാന്‍ പത്രത്തില്‍ വായിച്ചത്. ഓടി ജയിച്ചവരെയല്ല സഹായിക്കേണ്ടത്, മുടന്തിനീങ്ങൂന്നവരെ. ചോദ്യം ചെയ്യുന്നവന്‍ സംസ്കാരത്തെ ജീവിപ്പിക്കുന്നു’ എന്നിങ്ങനെയാണ് വിജയന്‍മാഷിന്‍െറ പ്ര‘ാഷണം. അതെന്‍െറ മനസിന് ശക്തി പകര്‍ന്നു. അനീതിക്കെതിരെ എന്തുവന്നാലും പോരാടി വിജയിക്കുമെന്ന് ഉറപ്പിച്ചു.
ഈ സമയത്ത് എസ്.ഐ. പി.ടി.ജോസും അടങ്ങിയിരുന്നില്ല. അയാള്‍ ഒന്നിലേറെ തവണ വീട്ടിലത്തെി. വാടകഗുണ്ടയെപോലെയായിരുന്നു അയാളുടെ സമീപനം. ഒരുദിവസം വന്നിട്ട് അയാള്‍ അമ്മയോട് ചോദിച്ചു: “പെണ്ണുങ്ങളെ കയറിപ്പിടിക്കാനാണോ മകനെ പഠിപ്പിച്ചുവച്ചിരിക്കുന്നത്’’. അമ്മ “അല്ല സാറെ’ എന്ന് പറഞ്ഞ് കരഞ്ഞ് അമ്മ കൈകൂപ്പി നിന്നു. പാവം അമ്മ. ജീവിതത്തില്‍ ഒരിക്കലും അമ്മയുടെ കരച്ചില്‍ മനസില്‍ നിന്നുപോവില്ല.
പരാതിയില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോന്നെറിയാന്‍ രണ്ട് മൂന്നാഴ്ചകള്‍ കാത്തിരുന്നു. ഒന്നുമുണ്ടായില്ല. അടങ്ങിയിരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. കെ.പി.സി.സി. പ്രസിഡന്‍റായിരുന്ന കെ. മുരളീധരന്‍ മുഖേന അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക് പരാതി നല്‍കി. നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് പൊലീസ് ഡി.ജി.പിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന കാണിച്ച് എ.കെ. ആന്‍റണി എഴുതിയ മറുപടി കെ. മുരളീധരനും എനിക്കും ല‘ിച്ചു. ഇതിന്‍െറ പകര്‍പ്പ് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ആന്‍റണിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ. 2003 നവംബര്‍ അഞ്ചിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൂന്നാം തവണയും മൊഴിരേഖപ്പെടുത്തി.  അത്രമാത്രം.പിന്നെ ഒന്നുമുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞു.
2004 ഫെബ്രുവരി  നാലിന് മുഖ്യമന്ത്രി എ.കെ.ആന്‍റണിക്കും മാര്‍ച്ച് 17 ന് വീണ്ടും മുഖ്യമന്ത്രിക്കും യു.ഡി.എഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടിക്കും പരാതി നല്‍കി.  അവര്‍ പരാതിയെല്ലാം പൊലീസിന് തന്നെ അയച്ചു. 2004 മാര്‍ച്ച് മുപ്പതിന് തൃശൂര്‍ ഡിവൈ.എസ്.പി. ക്രിസ്റ്റി ബാസ്റ്റിന്‍ വിളിപ്പിച്ച് വീണ്ടും മൊഴിയെടുത്തു. വീണ്ടും ഒന്നും സം‘വിച്ചില്ല.
ഞാന്‍ കെ. മുരളീധരനെ വീണ്ടും കണ്ടു. മുരളീധരന്‍ 2004 ജൂലൈ 28 ന് മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക് പരാതി നല്‍കി. മൂന്നുദിവസത്തിനകം 31 ന് മുഖ്യമന്ത്രി ഒപ്പിട്ട മറുപടി ഒരാഴ്ചക്കകം ല‘ിച്ചു. പരാതി പരിശോധിക്കാന്‍ ആ‘്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ആന്‍റണിയുടെ കത്തില്‍ പറഞ്ഞിരുന്നത്. ഈ കത്തുകുത്തല്ലാതെ  കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്കുമുണ്ടായില്ല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തൃശൂരില്‍ അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ച് 2004 സെപ്റ്റംബര്‍ 21 ന് വീണ്ടും പരാതി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ജനപ്രതിനിധികളും ഉള്‍പ്പെടെ 167 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയത്. പരാതി സ്വീകരിച്ചതായി 29 ന് നോട്ടീസ് ല‘ിച്ചു. ഒന്നും നടക്കാതെ വന്നപ്പോള്‍ കെ. മുരളീധരന്‍ മുഖേന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരിക്കല്‍ കൂടി പരാതി അയച്ചു. മേല്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ് സുപ്രണ്ടിന് പരാതി കൈമാറിയിട്ടുണ്ടെന്ന് 2004 ഡിസംബര്‍ 16 ന് ഉമ്മന്‍ചാണ്ടി മറുപടി അയച്ചു. ആ വര്‍ഷം തന്നെ, മന്ത്രിമാരായിരുന്ന കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും പരാതി അയച്ചു. പിന്നീട്, മുഖ്യമന്ത്രിയായപ്പോള്‍ വി.എസ്. അച്യുതനാന്ദനും പരാതി നല്‍കി. എല്ലാവരും പരാതി തമസ്കരിച്ചു. കൊടി‘േദമില്ലാതെ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ. ഇതിനിടയില്‍ എസ്.ഐ. പി.ടി. ജോസ് സര്‍വീസില്‍ നിന്ന് സസുഖം വിരമിച്ചു. 2005 ഫെബ്രുവരിയില്‍. ഒരു കുഴപ്പവുമില്ലാതെ  ഒരു പൗരന്‍െറ മനുഷ്യാവകാശത്തിന് ഒരു വിലയും നാട്ടില്‍ ഇല്ളെന്ന് ഓര്‍മിപ്പിക്കുന്നതാണ് നടന്ന സം‘വങ്ങളെല്ലാം.

ഠഠഠ

എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ അയച്ചാല്‍ മാത്രം പോരെന്ന് തോന്നിയിരുന്നു. അതിനാല്‍  ഞാന്‍ ഒറ്റയാള്‍ സമരം പ്രഖ്യാപിച്ചു. രണ്ടു തവണ നിരാഹാര സമരം നടത്തി. 2005 ലെ സ്വാതന്ത്ര്യദിനത്തില്‍ നായരങ്ങാടിയില്‍ 12 മണിക്കൂര്‍ നിരാഹാരം നടത്തി.  2006 ല്‍ പീഡനത്തിന്‍െറ 1070 -ാം ദിവസവും തൃശൂര്‍ കളക്ട്രേറ്റിനു മുന്നില്‍ 48 മണിക്കൂര്‍ നീണ്ട നിരാഹാര സമരം നടത്തി. സമരത്തിന് വിവിധ രാഷ്ട്രീയ നേതാക്കള്‍ പിന്തുണ നല്‍കി. ഈ സമയത്ത് തന്നെ ഞാനൊരു തീരുമാനമെടുത്തിരുന്നു. നീതി ല‘ിക്കാതെ താടിയും മുടിയും വെട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അതില്‍ നിന്ന് ഒരിഞ്ചുപോലും പിന്‍മാറിയില്ല. ഈ പ്രതിജ്ഞ എനിക്ക് ആന്തരികമായ കരുത്തുനല്‍കുന്നു. ഇത് സമര്‍പ്പണമാണ്. ആത്മപീഡയുമാണ്. സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഈ തീരുമാനം ശക്തി പകരുന്നു. സമരം ചെയ്യുന്നത് എനിക്കുവേണ്ടി മാത്രമല്ല. മറ്റൊരാള്‍ക്കും ഇനി ഈ ഗതി വരാതിരിക്കാന്‍ കൂടിയാണ്. ഒരു നിരപരാധിയും അനീതിക്ക് ഇരയാവരുത് എന്നതാണ് ലക്ഷ്യം. എനിക്കേറ്റ മാനഹാനിക്കും പീഡനത്തിനും പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ റോസ അധികാരികള്‍ക്കും വനിതാ കമീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലംാ പരാതി അയച്ചു. ഒന്നും നടന്നില്ല. 2004 ഡിസംബറിലെ ക്രിസ്മസ് രാത്രിയില്‍ അമ്മ ഈ ലോകത്ത് നിന്ന് മടങ്ങി. എനിക്ക് നീതി ല‘ിക്കുന്നത് കാണാന്‍ അമ്മ അതിയായി ആഗ്രഹിച്ചു. പലദിവസവും ഉറക്കം വരാതെ രാത്രി മുഴുവന്‍ അമ്മ കരഞ്ഞിരുന്നു.
നായരങ്ങാടിയിലും പരിസരത്തുമുള്ള 20 പേര്‍ ചേര്‍ന്ന് ഞാന്‍ ടച്ചിങ് ലൈവസ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. പീഡിക്കപ്പെട്ടവരുടെ സംഘടനയാണിത്. ലക്ഷ്യം അനീതികള്‍ നേരിടുന്ന മനുഷ്യര്‍ക്കൊപ്പം നിലകൊള്ളല്‍. സമൂഹത്തില്‍ ആരുമില്ലാത്തവര്‍ക്കരികിലും നീതിക്കുവേണ്ടിയുള്ള സമരമുഖങ്ങളിലും സംഘടന എത്തുന്നു. ലാലൂരിലെ മാലിന്യവിരുദ്ധ സമരത്തിലും മൂരിയാട് കര്‍ഷക സമരത്തിലുമെല്ലാം ഞങ്ങള്‍ പങ്കെടുത്തു. തൊടുപുഴയില്‍ മതമൗലികവാദികള്‍ കൈവെട്ടിയ പ്രൊഫസര്‍ ജോസഫിന് പിന്തുണയുമായും ഞങ്ങള്‍ എത്തി. അതു മറ്റൊരു വിഷയം. തല്‍ക്കാലം എന്‍െറ ജീവിതകഥയിലേക്ക് മടങ്ങാം.

ഠഠഠ

പൊലീസ് മര്‍ദനം നടന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, എസ്.ഐ.എനിക്കെതിരെ  ചുമത്തിയ കേസ് വിചാരണക്ക് വന്നു. 2004 ജൂണ്‍ എട്ട് മുതല്‍ പല ദിവസവും കോടതി വരാന്തയിലായിരുന്നു എന്‍െറ ജീവിതം. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രതിയായി ഞാന്‍ കോടതിയില്‍ നിന്നു. കേസ് കോടതിയിലത്തെിയപ്പോഴാണ് അയല്‍വാസി പരാതിപോലും എഴുതിക്കൊടുക്കാതെയാണ് എസ്.ഐ. ജോസ് എന്നെ മര്‍ദിച്ച് ചോരത്തുപ്പിച്ചത് എന്ന് മനസിലായത്. 2006 ഒക്ടോബര്‍ 27 ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.പി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചു. ഞാന്‍ കുറ്റക്കാരനല്ല. എനിക്ക് മേല്‍ ചുമത്തിയ എല്ലാ ആരോപണങ്ങളും കോടതി തള്ളി. കള്ളപ്പരാതിയും വ്യാജമൊഴിയും നല്‍കിയ അയല്‍വാസി ജോസ് എനിക്ക് നഷ്ടപരിഹാരമായി അയ്യായിരം രൂപ (!)  നല്‍കണം.  അതാണ് ഐ.പി.സി. 250-ാ ം വകുപ്പ് പ്രകാരമുള്ള പരമാവധി നഷ്ടപരിഹാര സംഖ്യ. നല്‍കാത്ത പക്ഷം ഇരുപത് ദിവസത്തെ വെറും തടവ് ശിക്ഷ. എന്നെ മര്‍ദിക്കുകയും കള്ളക്കേസ് എടുക്കുകയും മാനനഷ്ടം വരുത്തുകയും വര്‍ഷങ്ങള്‍ ബുദ്ധിമുട്ടിക്കുകയും ചെയ്ത എസ്.ഐ.ക്കെതിരെ കോടതിയുടെ പരാമര്‍ശം പോലുമില്ല.
കേസ് രസകരമായ വിവരങ്ങള്‍ വെളിപ്പെടുത്തി. പൊലീസ് എഴുതിചേര്‍ത്ത വിവരങ്ങളെല്ലാം തെറ്റാണെന്ന് കോടതിക്ക് ബോധ്യമായി. ഞാന്‍ അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് ആരോപിച്ച, അയല്‍വാസി ജോസിന്‍െറ ‘ാര്യയുടെ പേരുപോലും പൊലീസ് തെറ്റിച്ചു. ജെസി എന്നാണ് എസ്.ഐ. രേഖകളില്‍ പേര് ചേര്‍ത്തിരുന്നത്. കോടതിയില്‍ എത്തിയ അവര്‍ തന്‍െറ പേര് ജെസി എന്നല്ളെന്നും ഷിനു എന്നാണെന്നും ബോധിപ്പിച്ചു. ഞാന്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും അശ്ളീലമായി ആംഗ്യം കാട്ടിയിട്ടില്ളെന്നും അത്തരം മൊഴി താന്‍ ആര്‍ക്കെങ്കിലും നല്‍കിയിട്ടില്ളെന്നു ആ വീട്ടമ്മ സത്യസന്ധമായി കോതിയില്‍ ബോധിപ്പിച്ചു. പൊലീസ് ആ സ്ത്രീയുടെ മൊഴി എടുത്തിരുന്നില്ല. എസ്.ഐ. താന്‍ സാക്ഷികളായി രേഖപ്പെടുത്തിയിരുന്ന ആറുപേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. കേസിലെ എന്‍െറ പേര് പോലും തെറ്റിച്ചു. നെടും പറമ്പില്‍ ജോസ് എന്നതിന് പകരം നെട്ടാംപറമ്പില്‍ ജോസ് എന്നാണ് എസ്.ഐ. ജോസ് രേഖപ്പെടുത്തിയിരുന്നത്. എസ്.ഐ.താന്‍ കണ്ട് ചോദിച്ചു എന്ന് പറഞ്ഞ ആറുസാക്ഷികളും ഒരുപോലെ എന്‍െറ പേര് തെറ്റിച്ചത് കോടതി എടുത്തുപറഞ്ഞു. എല്ലാവര്‍ക്കും ഒരു പോലെ തെറ്റ്പറ്റില്ളെന്നും കേസ് കെട്ടിച്ചമച്ചപ്പോള്‍ സം‘വിച്ച പാകപ്പിഴയാണിതെന്നും കോടതി വിലയിരുത്തി. സാക്ഷിയായി രേഖപ്പെടുത്തിയിരുന്ന 75 വയസുള്ള മുകാമി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ തന്നെ പൊലീസ് കള്ളമൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. കേസ് കള്ളക്കേസാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ കോടതിക്ക് ബോധ്യമായി. എന്നെ കുറ്റവിമുക്തനാക്കിയതിനെതിരെയും നഷ്ടപരിഹാരം നല്‍കാനുള്ള വിധിക്കെതിരെയും അയല്‍വാസി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ അപ്പീല്‍ കോടതി അംഗീകരിച്ചില്ല. നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസ് ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്.

ഠഠഠ

കോടതി വിധി വന്നപ്പോള്‍ ലോകപ്പ് മര്‍ദനം നടത്തിയ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ തൃശൂരിലെ ജില്ലാ പൊലീസ് മേധാവികള്‍ക്കും കളക്ടര്‍ക്കൂമെല്ലാം പരാതി നല്‍കി. ജോലിയില്‍ നിന്ന് വിരമിച്ച എസ്.ഐ. സര്‍ക്കാരിന്‍െറ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം പറ്റിയിരുന്നു. എന്നാല്‍, പെന്‍ഷന്‍ പറ്റി ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം മരിച്ചു. അതുകൊണ്ട് എന്‍െറ സമരം അവസാനിച്ചില്ല. പൗരന്‍െറ അവകാശം സംരക്ഷിക്കാതെയും എസ്.ഐക്കെിരെ നടപടിയെടുക്കാതെയും കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ കളക്ടര്‍മാര്‍ക്കും എസ്.പിയുമടക്കം എട്ടുപേര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന്‍െറ അനുമതി ആവശ്യപ്പെട്ട് ഞാന്‍ അപേക്ഷ നല്‍കി. ഈ അപേക്ഷകളില്‍ എന്തു മേല്‍നടപടി സ്വീകരിച്ചുവെന്നറിയാന്‍ വിവരാവകാശ നിയമമനുസരിച്ച് ചോദ്യങ്ങള്‍ നല്‍കിയപ്പോള്‍ വിചിത്രമായ മറുപടികളാണ് ല‘ിച്ചത്. മുന്‍ കളക്ടമാരയ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ്, ഡോ.കെ.എസ്. ബീന, മുന്‍ എസ്.പി.മാരായ ടി. ചന്ദ്രന്‍, സുരേഷ് രാജ് പുരോഹിത്, ജി. ജനാര്‍ദനനന്‍ നയായര്‍, ഡി.വൈ.എസ്.പി. ക്രിസ്റ്റി ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് എന്‍െറ ആവശ്യം.  എസ്.ഐക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിച്ചത് വഴി ഈ ഉദ്യോസ്ഥര്‍ വീഴ്ച വരുത്തിയിരുന്നു.  ഈ ഉദ്യോഗസ്ഥര്‍ക്കെല്ലം എസ്.ഐ.ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ഞാന്‍ പരാതി നല്‍കിയിരുന്നു.  എന്‍െറ പരാതികളില്‍ നടപടിയെടുക്കാതെ കുറ്റക്കാരനായ എസ്.ഐ.യെ സംരക്ഷിച്ച അധികാരികള്‍ക്കെതിരെ  നിയമനടപടിയെടുക്കാന്‍ സര്‍ക്കാരിന്‍െറ അനുമതി വേണം.  അനുമതി ആവശ്യപ്പെട്ട് 2010 ജൂണ്‍ നാലിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് ജൂണ്‍ ഏഴിന് കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന തപാല്‍വകുപ്പിന്‍െറ അക്നോളജ്മെന്‍റ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ല‘ിച്ചു.
നാല് മാസമായിട്ടും നടപടിയൊന്നുമില്ലാത്തിതിനാല്‍ എന്തുനടപടിയെടുത്തുവെന്നാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിയുടെ ഓഫീസിന് കീഴിലുള്ള അണ്ടര്‍ സെക്രട്ടറിയും പബ്ളിക് റിലേഷന്‍സ് ഓഫീസറുമായ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.  അങ്ങനെയൊരു പരാതി ല‘ിച്ചിട്ടില്ളെന്നായിരുന്നു ഉത്തരം. അടുത്ത വരിയില്‍ പരാതി ആ‘്യന്തരവകുപ്പിന്‍െറ പരിഗണനക്ക് വിട്ടിട്ടുണ്ടെന്നും എഴുതിയിരിക്കുന്നു. തുടര്‍വിവരങ്ങള്‍ക്ക് ആ‘്യന്തരവകുപ്പുമായി ബന്ധപ്പെടണമെന്ന് മറുപടിയില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 13 ന് ആ ഉദ്യോഗ്സഥന്‍ അയച്ച മറുപടിക്ക് പിന്നാലെ 19 ാം തീയതി മറ്റൊരു അറിയിപ്പും എത്തി. അപേക്ഷ ആ‘്യന്തര വകുപ്പിന് കീഴിലുള്ള ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് അതില്‍ പറഞ്ഞിരുന്നത്. നവംബര്‍ രണ്ടിന് മറ്റൊരു മറുപടി കൂടി വന്നു. ഞാന്‍ അയച്ച അപേക്ഷ ല‘ിച്ചിട്ടേയില്ളെന്ന്. എന്തൊരു വൈരുധ്യമാണെന്ന് നോക്കൂ. ആ‘്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിയായ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍നല്‍കിയ മറുപടിയാണിത്. ഇതെല്ലാം ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു.

ഠഠഠ

കേസിനും പ്രശ്നങ്ങള്‍ക്കുമിടയില്‍ ഞാന്‍ ആദ്യം താമസിച്ചിടം വിട്ടു. ‘ാര്യ അല്‍ഫോണ്‍സക്കും വിദ്യാര്‍ഥിയായ മകള്‍ ജമീമക്കുമൊപ്പം നായരങ്ങാടിയില്‍ വര്‍ക്ക് ഷോപ്പിന്‍െറ ടെറസിലാണ് ഇപ്പോള്‍ ജീവിതം. അയല്‍വാസിയുടെ കോഴിക്കച്ചവടം ഇപ്പോഴും നിര്‍ബാധം തുടരുന്നു. അവിടം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് രാത്രിയും പകലുമെല്ലാം കോഴികളുടെ മരണശബ്ദം കേള്‍ക്കുന്നതിലെ ദു:ഖം തന്നെയായിരുന്നു. ആ നിസഹായ ജീവികളുടെ മരണവെപ്രാളം കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അയല്‍വാസിക്ക് കുലുക്കമില്ല. അതിപ്പോഴും തുടരുന്നു. അതും നമ്മുടെ നാട്ടിലെ നീതിന്യായ വ്യസ്ഥയുടെ സാക്ഷ്യം. പൊലീസ് മര്‍ദനവും അതിനുശേഷം നടത്തിയ സമരവും കുറേയറെ അനു‘വങ്ങള്‍ നല്‍കി. നമ്മുടെ വിശ്വാസങ്ങളെയും ധാരണകളെയുമെല്ലാം മാറ്റിയെഴുതാന്‍ ഈ അനു‘വങ്ങള്‍ സഹായിച്ചു. ഒരു ദിവസം പള്ളിയിലെ അച്ചന്‍ എന്നെ ആളയച്ചുവിളിപ്പിച്ചു. അയല്‍വാസി ജോസിനെയും വിളിപ്പിച്ചു. ഞങ്ങള്‍ രണ്ടാളും മാത്രമേ ഉണ്ടാവൂ എന്നാണ് പറഞ്ഞത്. പക്ഷേ, അവിടെ ചെല്ലുമ്പോള്‍ ഞാന്‍ തനിച്ചും അയല്‍വാസിക്കൊപ്പം കുറേയേറെ പേരും. വൈദികന്‍ പ്രശ്നം പറഞ്ഞു തീര്‍ക്കുന്ന മധ്യസ്ഥനായിട്ടാണ് ഇടപെടുന്നതെങ്കിലും എന്നെ അധിക്ഷേപിക്കാനും പ്രശ്നങ്ങള്‍ എല്ലാം എന്‍േറതാണെന്ന മട്ടിലുമാണ് സംസാരിച്ചത്. അപ്പോള്‍ അത് തുറന്ന് പറഞ്ഞ് ഞാന്‍ മടങ്ങി.
മുമ്പ് കോണ്‍ഗ്രസിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നു. ഇപ്പോള്‍ മതത്തിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ വിശ്വസിക്കുന്നില്ല. അനു‘വം അങ്ങനെ വിശ്വസിക്കാതിരിക്കാനാണ് പഠിപ്പിച്ചത്. എന്നാല്‍ ഞാന്‍, ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. വ്യക്തികള്‍ക്ക് നന്മയുള്ളവരായിരിക്കണം. മനസുകൊണ്ട് പോലും തെറ്റുകള്‍ ചെയ്യരുത്. അനീതി അംഗീകരിക്കരുത്. സഹജീവികളോട് കരുണകാണിക്കണം. എങ്കില്‍ നമ്മള്‍ ദൈവത്തെ അറിയുന്നു എന്നാണ് വിശ്വാസം.എന്തിനേക്കാളും സത്യത്തിലും സ്വാതന്ത്ര്യത്തിലും ഉറച്ചു വിശ്വസിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല, വ്യക്തികള്‍ നിര്‍‘യരായി സമരം ചെയ്യുന്നതിലൂടെ മാത്രമേ സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനാവൂ എന്ന കരുതുന്നു.
ഞാന്‍ നേരിട്ടത് കൊടിയ മനുഷ്യവകാശ ലംഘനമാണ്. ഈ ലംഘനം നീതി വ്യവസ്ഥയുടെയും ജനാധിപത്യത്തിന്‍െറയും അവസ്ഥയെ വളരെ വ്യക്തമാക്കിതരുന്നു. സാധാരണ പൗരന്‍െറ മനുഷ്യാവകാശത്തിന് എന്താണ് വില? പൊലീസുകാര്‍ സാധാരണ പൗരന്‍മാരെ മര്‍ദിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമുക്ക് കഴിയില്ളേ. എനിക്ക് നീതി ല‘ിച്ചേ മതിയാവൂ. എസ്.ഐ. സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആവശ്യം. ഞാന്‍ പോരാടുക തന്നെ ചെയ്യും. മരണംവരെ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് ഞാന്‍. ഇപ്പോള്‍ അറുപത് വയസായിരിക്കുന്നു. അന്നത്തെ മര്‍ദനം എല്‍പിച്ച ശാരീര അവകശതകള്‍ ഇപ്പോഴുമുണ്ട്. എങ്കിലും,  തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തും. മുന്നില്‍ മറ്റ് വഴികളില്ല. നീതി ല‘ിക്കണം. എനിക്ക് മാത്രമായിട്ടല്ല. നീതി നിഷേധിക്കപ്പെടുന്ന എല്ലാ പൗരന്‍മാര്‍ക്കുമായി. മറ്റൊരാള്‍ക്കും ഈ ഗതികേട് വരാതിരിക്കാന്‍. അതിന് മരണംവരെ നിരാഹാരസമരമേ മാര്‍ഗമുള്ളൂവെങ്കില്‍, ആ വഴി തന്നെ ഞാന്‍ തിരഞ്ഞെടുക്കും. മരണത്തെ ഞാന്‍ ‘യപ്പെടുന്നില്ല.



പച്ചക്കുതിര, 2014 ഏപ്രില്‍

ആര്‍.കെ.ബിജുരാജ് നടത്തിയ അഭിമുഖത്തിന്‍െറ ലേഖന രൂപമാണിത്.

No comments:

Post a Comment