Thursday, November 14, 2013

‘നീതിയെപ്പറ്റി ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും’




ദീപക് ദെങ്ലെ /ആര്‍.കെ. ബിജുരാജ്

ആള്‍ക്കൂട്ടത്തിനു മുന്നില്‍ ദീപക് ദെങ്ലെ നിറഞ്ഞാടുന്ന ‘സ്പര്‍ട്ടക്കസ്’ ആണ്. തെരുവു കൈയടക്കുന്ന, അരങ്ങുതകര്‍ക്കുന്ന കലാകാരന്‍. എന്നാല്‍, അതിന് പുറത്ത് വളരെ സൗമ്യന്‍. മിതഭാഷി. അല്‍പനേര സംസാരത്തില്‍തന്നെ, ഭരണകൂടം മാവോയിസ്റ്റ് എന്ന് മുദ്രകുത്തി വേട്ടയാടുന്നത് ഈ മുപ്പത്തിയെട്ടുകാരനെ തന്നെയോ എന്ന് സംശയം നമ്മളിലുയരും.
കബീര്‍ കലാ മഞ്ചിന്‍െറ (കെ.കെ.എം) പ്രധാന പ്രവര്‍ത്തകരിലൊരാളാണ് ദീപക് ദെങ്ലെ. കവി, ഗായകന്‍, സംഗീതകാരന്‍ തുടങ്ങിയ നിലകളില്‍ സജീവം. പുണെ കോര്‍പറേഷനില്‍ മെക്കാനിക്കായിരുന്നു ദീപക്. ടെല്‍കോ കമ്പനി മുന്‍ ജീവനക്കാരനായിരുന്നു അച്ഛന്‍. കമ്പനി അടച്ചുപൂട്ടിയതോടെ തൊഴില്‍ ഇല്ലാതായ അച്ഛനൊപ്പം 1996ല്‍ ആണ് ദീപക് പുണെയിലേക്ക് വരുന്നത്.  അവിടെ ചേരിയില്‍ താമസം. കവിതയോടും സംഗീതത്തോടുമുള്ള താല്‍പര്യമാണ് 2004ല്‍ ദീപകിനെ കെ.കെ.എമ്മുമായി അടുപ്പിക്കുന്നത്. അതോടെ, അംബേദ്കറിസവും മാര്‍ക്സിസവും വിശ്വാസപ്രമാണങ്ങളായി. ഇരു സിദ്ധാന്തങ്ങളും ഒന്നിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയത്തിന്‍െറ തുടര്‍ച്ചയാണ് കലാ പ്രവര്‍ത്തനവും. കെ.കെ.എമ്മിനൊപ്പം ദീപക് ആദിവാസി ഊരുകളിലും ദലിത് മേഖലകളിലും തൊഴിലിടങ്ങളിലും പതിവായി പരിപാടി അവതരിപ്പിച്ചു. സമരമുഖങ്ങളില്‍ ധീരമായി നിലകൊണ്ടു.
2011ല്‍ അപ്രതീക്ഷിതമായാണ്  നാട്ടുകാരനെന്ന് പറഞ്ഞ് ഒരാള്‍ ജോലി ചെയ്യുന്നിടത്ത് ദീപകിനെ കാണാന്‍ വന്നത്. അയാള്‍ക്കൊപ്പം ചായ കുടിക്കാന്‍ ഇറങ്ങുമ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ശ്രദ്ധിച്ചിരുന്നില്ല.  ഏതാനും ചുവടുകള്‍ വെക്കുന്നതിനുമുമ്പേ ജീപ്പിലേക്ക് പൊലീസ്  എടുത്തെറിഞ്ഞു. അടുത്ത ദിവസം വരെ അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദനം.  മാവോവാദി ബന്ധമാരോപിച്ചാണ് അറസ്റ്റ് എന്ന് വൈകിയാണ് ദീപക് അറിയുന്നത്. കെ.കെ.എമ്മിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്‍െറ കൂടി ഭാഗമായിരുന്നു അത്.
ഒളിവില്‍ കഴിയുന്ന, കെ.കെ.എമ്മിലെ സചിന്‍ മാലിയും ശീതല്‍ സാത്തെയും എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അറിയില്ളെന്ന മറുപടിക്ക് നഗ്നനാക്കിയും കൈകാലുകള്‍ ബന്ധിച്ചും തലകീഴായി കെട്ടിത്തൂക്കിയും കൂടുതല്‍ ശക്തമായ പീഡനം. ഗുദഭാഗത്തുള്‍പ്പെടെ  സൂര്യപ്രകാശ് എണ്ണ എന്ന് വിളിക്കുന്ന ലേപനം പുരട്ടി. അതോടെ ശരീരമാസകലം പൊള്ളി. അബോധാവസ്ഥയിലായി.
ജഡ്ജിയോട് ഇതെല്ലാം തുറന്നു പറഞ്ഞു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. മടങ്ങുമ്പോള്‍ പൊലീസ് ഭീഷണി. ഇനി കോടതിയില്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഭാര്യയെ പിടികൂടി പീഡിപ്പിക്കും.
ചുമത്തിയത് രാജ്യദ്രോഹം. യു.എ.പി.എ എന്ന കരിനിയമത്തിന്‍െറ ഫലമായി ജാമ്യമില്ലാതെ രണ്ടുവര്‍ഷം ജയിലില്‍. ഒടുവില്‍ ഉപാധികളോടെ ജാമ്യം. മാര്‍ച്ച് എട്ടിന് പുറത്തിറങ്ങിയതോടെ കബീര്‍ കലാ മഞ്ച് പുന$സംഘടിപ്പിച്ചു.  രണ്ടുമാസത്തിനകം വീണ്ടും അറസ്റ്റിലായി. തുക്കറാം ജീവിച്ചിരുന്നുവെന്ന് കരുതുന്ന രണ്ട് മലകള്‍  നിര്‍മാണ മാഫിയ ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരമുന്നണിയില്‍ പാടിയതാണ് കുറ്റം.  രൂപാലി ജാദവ് തുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ദീപക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആദ്യമായാണ് കേരളത്തിലത്തെുന്നത്.
ഈ സന്ദര്‍ശനത്തില്‍ അവര്‍ എന്താവും  കണ്ടത്? മറുപടി ഇങ്ങനെ:   ‘ഇവിടെ  വരുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. ശക്തമായ  കമ്യൂണിസ്റ്റ് മുന്നേറ്റമുള്ള നാടാണ് കേരളം . സ്ത്രീകള്‍ ശാക്തീകരണം നേടിയവരാണ് എന്നൊക്കെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെപ്പോലെ ഞങ്ങളും വിശ്വസിച്ചിരുന്നത്. പക്ഷേ, അതൊരു മിഥ്യാധാരണയാണ്. ഇവിടെ സ്ഥിതി ഭേദപ്പെട്ട നിലയിലല്ല. കമ്യൂണിസ്റ്റുകള്‍ കാര്യമായി ഒന്നുംചെയ്തിട്ടില്ല. അല്ളെങ്കില്‍ ജാതി എങ്ങനെ ഇത്ര ശക്തമായി തുടരും? ജനങ്ങള്‍ ദുരിതത്തിലാണ്. ദാരിദ്ര്യമുണ്ട്. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നു. സ്ത്രീകള്‍ മര്‍ദിക്കപ്പെടുന്നു. കുടിയൊഴിപ്പിക്കല്‍ അരങ്ങേറുന്നു. അങ്ങനെ പലതരത്തില്‍ നോക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. തിരിച്ചു പോകുമ്പോള്‍ കേരളം നല്ല സംസ്ഥാനമാണെന്ന് വിശ്വസിക്കുന്നവരോട് എന്തുപറയണമെന്ന് ഞങ്ങള്‍ക്കറിയില്ല.’

മാവോവാദി  എന്ന് മുദ്രകുത്തപ്പെട്ട ദീപക് സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

l‘ഞാന്‍ സാംസ്കാരിക പ്രവര്‍ത്തകനാണ്. കലാകാരനാണ്. ഞങ്ങളാരും മാവോവാദികളല്ല. ഞങ്ങള്‍ ഒരിക്കലും തോക്ക് എടുത്തിട്ടില്ല.  ഒടുവില്‍ കോടതിയും പറഞ്ഞു ഞങ്ങള്‍ മാവോവാദികളല്ളെന്ന്. കേവലം മാവോവാദികളോട്  അനുഭാവം പുലര്‍ത്തുന്നതുകൊണ്ടോ  മാവോവാദി സാഹിത്യം കൈയില്‍ വെച്ചതുകൊണ്ടോ മാവോവാദികളാവില്ല. ഞങ്ങള്‍ക്ക് അഴിമതിനിറഞ്ഞ വ്യവസ്ഥയെ എതിര്‍ക്കാനും അനീതി ചോദ്യംചെയ്യാനും കലയുടെ മാര്‍ഗമല്ലാതെ മറ്റൊന്നില്ല.’

എന്തൊക്കെ വിഷയമാണ് കെ.കെ.എം മുഖ്യമായി ഉയര്‍ത്തുന്നത്?

lഇന്ത്യയിലെ വൈരുധ്യങ്ങളെപ്പറ്റി തന്നെ. ഇന്ത്യ മഹാനുഭൂമിയെന്ന് പറയും. അപ്പോള്‍ എന്തുകൊണ്ടാണ് ദലിതര്‍ക്ക് വഴിനടക്കാനും വെള്ളം കുടിക്കാനും കഴിയാത്തവിധം ജാതിവ്യവസ്ഥ ഇവിടെ ശക്തമായി നിലകൊള്ളുന്നത്. കര്‍ഷകരാജ്യമാണ് ഇത്. അപ്പോള്‍ എങ്ങനെ കര്‍ഷക ആത്മഹത്യയും ദാരിദ്ര്യവും ഉണ്ടാകും? പട്ടിണി മരണം എന്തുകൊണ്ട് സംഭവിക്കുന്നു? എന്തുകൊണ്ട് ജെയ്താപൂരില്‍ ആണവനിലയം? സല്‍മാന്‍ ഖാന്‍െറ സിക്സ് പാക് ശരീരവും രജനീകാന്തിന്‍െറ സ്റ്റൈലും ഐശ്വര്യറായിയുടെ സൗന്ദര്യവുമല്ല ഇന്ത്യയുടെ യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് പറയണം. സമൂഹത്തിലെ  വൈരുധ്യങ്ങള്‍ എടുത്തുകാട്ടാനാണ് ശ്രമം. അതേസമയംതന്നെ, ജാതീയ അക്രമങ്ങള്‍, സ്ത്രീമര്‍ദനം തുടങ്ങിയവക്ക്  ഊന്നല്‍നല്‍കുന്നു. സമൂഹത്തില്‍ സമത്വവും തുല്യതയും സ്ഥാപിക്കപ്പെടണം. അഴിമതി ഇല്ലാതാവണം. ജാതീയത ഇല്ലാതാവണം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വര്‍ഗീയത ഉണ്ടാവരുത്. ഈ നിലപാടില്‍ ഊന്നിയാണ് പ്രവര്‍ത്തനം.

ഈ കലാപ്രവര്‍ത്തനത്തിന്‍െറ ഊര്‍ജം എന്താവും?

lഞാന്‍ ചേരിയിലാണ് താമസിക്കുന്നത്. ഞാന്‍ മാത്രമല്ല, കെ.കെ.എമ്മിലെ പലരും. പുണെയില്‍ തന്നെയാണത്. എന്‍െറ ഗ്രാമത്തില്‍ വെള്ളമോ വെളിച്ചമോ ഇല്ല.  നാലുമാസ വര്‍ഷകാലത്ത് ദിവസത്തില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിച്ചത്. നല്ല സ്കൂളുകളില്ല. നല്ല ആശുപത്രികളില്ല. മരുന്ന് ലഭ്യമല്ല. അസമത്വവും ജാതീയതയും ചൂഷണവും അനീതിയും നിറഞ്ഞ ലോകത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാനാവില്ല. ഞങ്ങളുടെ കലാപ്രകടനം ശക്തമാണ് എന്ന് പലരും പറയും. അങ്ങനെ ശക്തമാണെങ്കില്‍ അത് ഞങ്ങളുടെ തന്നെ കയ്പ് നിറഞ്ഞ അനുഭവങ്ങളില്‍നിന്ന് കല ഉടലെടുത്തതുകൊണ്ടാണ്.
കെ.കെ.എമ്മിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് ആരാഞ്ഞാല്‍ ദീപകിന്‍െറ ഉത്തരം സുവ്യക്തം: ‘ഞങ്ങള്‍ അംബേദ്കറിസത്തിലും മാര്‍ക്സിസത്തിലും വിശ്വസിക്കുന്നു. അവ പരസ്പരം ഒന്നിപ്പിക്കണം. സമൂഹത്തില്‍ വര്‍ഗം മാത്രമല്ല, ജാതിയും യാഥാര്‍ഥ്യമാണ്. വര്‍ഗസമരം നടത്തണമെന്ന് ചില കമ്യൂണിസ്റ്റുകള്‍ പറയും. ചിലര്‍ പറയും ജാതിസമരം നടത്തണമെന്ന്. അവര്‍ വര്‍ഗത്തെ വിട്ടുകളയും. ഞങ്ങള്‍ പറയുന്നത് വര്‍ഗ സമരത്തിനൊപ്പം ജാതിസമരവും നടത്തണമെന്നാണ്. അതായത്, വര്‍ഗത്തെയും ജാതിയെയും മാറ്റാന്‍ മാര്‍ക്സിസവും അംബേദ്കറിസവും ഉപയോഗിക്കണം. ലളിതമായി പറഞ്ഞാല്‍, അംബേദ്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വീകരിക്കുമായിരുന്നു. ജാതിയെ ഇല്ലാതാക്കാതെ നല്ല സമൂഹം സാധ്യമേയല്ല.   ഞങ്ങള്‍ ജനാധിപത്യവാദികളാണ്. പക്ഷേ, വേണ്ടത് ശരിയായ ജനാധിപത്യമാണ്. അംബേദ്കര്‍ എഴുതിയ ഭരണഘടന അതിന്‍െറ യഥാര്‍ഥ വീര്യത്തോടെ നടപ്പാക്കണം.’ കേസും ജയില്‍വാസവും തന്നെ ഒട്ടും ഉലച്ചിട്ടില്ളെന്നും ദീപക് പറയുന്നു. ‘കബീര്‍ കലാമഞ്ചിനെ ഭരണകൂടം പലരീതിയില്‍ തകര്‍ക്കാന്‍ നോക്കുന്നുണ്ട്. ഇനിയും ശ്രമിക്കും. ഞങ്ങള്‍ക്ക് ഭയമില്ല. ഇതിനൊന്നും ഞങ്ങളെ  ഒട്ടും വ്യതിചലിപ്പിക്കാനോ തളര്‍ത്താനോ കഴിയില്ല. കേസിനെ നിയമപരമായി നേരിടും. അതേസമയം, കലാപരിപാടിയുമായി മുന്നോട്ടുപോകും. അതുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.  നീതിയെപ്പറ്റി ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും.’



നീലയും ചുവപ്പും കലര്‍ന്ന കൊടികള്‍



അനീതി ഇരുള്‍മൂടിയ ഇടങ്ങളില്‍ നീതിയെപ്പറ്റിയുള്ള ചെറു മര്‍മരം പോലും കലാപമാണ്. അപ്പോള്‍  ആള്‍ക്കൂട്ടത്തോട് ഉച്ചത്തില്‍ നേരും നീതിയും പാടിയാലോ? ഈ ഒരു കാരണത്താലാണ് ഭരണകൂടം കബീര്‍ കലാ മഞ്ചിനെ നിരന്തരം വേട്ടയാടുന്നത്. പുണെയിലെ ദലിത്-ഇടതുപക്ഷ സാംസ്കാരിക സംഘമാണ് കബീര്‍ കലാ മഞ്ച് (കെ.കെ.എം).  രാജ്യത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുകയും കടുത്ത അടിച്ചമര്‍ത്തലിന് വിധേയമാവുകയും ചെയ്ത ജനകീയ കലാ സംഘം.
2002ലെ ഗുജറാത്ത് കൂട്ടക്കൊലക്കുശേഷം, വര്‍ഗീയതക്കെതിരെയുള്ള ചെറുത്തുനില്‍പിന്‍െറ ഭാഗമായാണ് കെ.കെ.എം രൂപവത്കരിക്കപ്പെടുന്നത്.  ആദ്യനാളുകളില്‍  മുംബൈയിലും പരിസരത്തുമായി പരിപാടികള്‍ അവതരിപ്പിച്ചു. രണ്ടുവര്‍ഷത്തിനകം കോളജ് വിദ്യാര്‍ഥിനി ശീതല്‍ സാത്തേ, സാഗര്‍ ഗോര്‍ഖെ,  ദീപക് ദെങ്ലെ തുടങ്ങിയ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നു.  സംഗീതത്തോടുള്ള താല്‍പര്യമാണ് ശീതല്‍ ഉള്‍പ്പെടെയുള്ളവരെ സംഘടനയിലേക്ക് അടുപ്പിച്ചത്. മിക്കവരും ദരിദ്ര പശ്ചാത്തലമുള്ളവര്‍; ചേരിനിവാസികള്‍. എല്ലാവരും തന്നെ ദലിതുകള്‍.  ഇവര്‍ക്കിടയിലേക്ക് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പുണെ സര്‍വകലാശാലയിലെ സ്വര്‍ണമെഡല്‍ ജേതാവും ബസ് കണ്ടക്ടറുമായ സച്ചിന്‍ മാലിയും എത്തി. പാട്ടും നാടകവുമായി കെ.കെ.എം  ചേരികളിലും ആദിവാസി ഊരുകളിലും ദലിത് മേഖലകളിലും തൊഴിലിടങ്ങളിലും നിലകൊണ്ടു. ഇതിനിടയില്‍  കൂട്ടായ പഠനത്തിലൂടെ സംഘം തങ്ങളുടെ രാഷ്ട്രീയ ദര്‍ശനം രൂപവത്കരിച്ചു. അംബേദ്കറിസവും മാര്‍ക്സിസവും ഒന്നിപ്പിക്കുന്നതാണ് ശരിയെന്നും വര്‍ഗസമരവും ജാതിസമരവും അനിവാര്യമാണെന്നും തിരിച്ചറിഞ്ഞു. അവര്‍ വേദികളില്‍ ‘ജയ് ഭീം ലാല്‍ സലാം’എന്ന് കാണികളെ അഭിവാദ്യം ചെയ്തു. നീലയും ചുവപ്പും കലര്‍ന്ന കൊടികള്‍ വീശി.
ഖേര്‍ലാഞ്ചിയില്‍ ദലിതുകള്‍ കൂട്ടക്കൊലക്കിരയായതോടെ ജാതിപ്രശ്നങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ദാരിദ്ര്യം, സാമൂഹിക അസമത്വം,  ചൂഷണം, കുടിയൊഴിപ്പിക്കല്‍,  സ്ത്രീമര്‍ദനം, കര്‍ഷക ആത്മഹത്യ, പെണ്‍ഭ്രൂണഹത്യ, അഴിമതി തുടങ്ങിയവ കെ.കെ.എമ്മിന്‍െറ പാട്ടിനും നാടകത്തിനും പ്രമേയങ്ങളായി. കെ.കെ.എം ഐക്കണായി  മാറിയ ശീതല്‍  ‘മഹാരാഷ്ട്രയിലെ ഗദ്ദര്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടു.
  2011ല്‍ കെ.കെ.എമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തക പിടിയിലായത് നല്ല അവസരമായി ഭരണകൂടം കണ്ടു. തുടര്‍ന്ന് ദീപക് ദെങ്ലെയെയും  സിദ്ധാര്‍ഥ് ഭോസ്ലെയെയും രാജ്യദ്രോഹകുറ്റം ആരോപിച്ച് ജയിലിലടച്ചു. ഇതോടെ ശീതല്‍ സാത്തേയും സച്ചിന്‍ മാലിയുമുള്‍പ്പെടെയുള്ള സംഘം ഒളിവില്‍ പോയി. ഒളിവിലും നിശബ്ദരായിരുന്നില്ല ഇവര്‍. രണ്ടുവര്‍ഷത്തിന് ശേഷം 2013 മാര്‍ച്ചില്‍, ബോംബെ ഹൈകോടതി ദീപക് ദാങ്ലെക്ക് ജാമ്യം അനുവദിച്ചു. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളല്ല എന്ന അഭിപ്രായ പ്രകടനവും കോടതി നടത്തി. ഇതിന്‍െറ പശ്ചാത്തലത്തില്‍ 28 വയസ്സുകാരിയായ ശീതല്‍ സാത്തേയും ഭര്‍ത്താവ് സച്ചിന്‍ മാലിയും മറ്റു രണ്ടുപേരും ബോംബെ വിധാന്‍ സഭക്ക് മുന്നില്‍ സത്യഗ്രഹവുമായി രംഗത്തത്തെി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന ശീതലിന് ആദ്യം ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങി. സച്ചിന്‍ മാലിയും മറ്റു രണ്ടുപേരും വിചാരണ കാത്ത് ഇപ്പോഴും ജയിലിലാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പൊതു പരിപാടിയിലൂടെയാണ് കെ.കെ.എം വീണ്ടും വേദിയിലത്തെിയത്.  കഴിഞ്ഞയാഴ്ച കെ.കെ.എം പ്രവര്‍ത്തകര്‍ കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ദീപക് ദെങ്ലെ, രൂപാലി ജാദവ്, രാംദാസ് ഉന്‍ഹാലെ, ദാദാ വാഘ്മാരെ, വിശാല്‍ ഭാലേ റാവു, ദത്താത്രേയ എന്നീ കലാകാരന്മാരാണ് കേരളത്തിലത്തെിയത്. 
കെ.കെ.എമ്മിനെതിരെയുള്ള ഭരണകൂട വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകരുള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. കേസ് നടത്തിപ്പിനായി ഡിഫന്‍സ് കമ്മിറ്റിയും രൂപവത്കരിച്ചു. ലക്ഷ്യം വ്യക്തം. കെ.കെ.എമ്മിനെ ഭരണകൂടത്തിന് വിട്ടുകൊടുക്കരുത്. ജനങ്ങള്‍ക്കൊപ്പം കെ.കെ.എം എന്നും നിലകൊള്ളണം. മറിച്ച് സംഭവിച്ചാല്‍ നമ്മുടെ കാലത്തോട് ചില നേരുകള്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്ന അവസാന കണ്ണികളില്‍ ഒന്നാവും അറ്റുപോവുക. അതുപാടില്ല. ഈ പാട്ടുകള്‍ നിലച്ചുകൂടാ.



വാരാദ്യമാധ്യമം
2013 നവംബര്‍ 10

No comments:

Post a Comment